2015, ഫെബ്രുവരി 28, ശനിയാഴ്‌ച

ആറുരൂപയുടെ ഉപകാരമില്ലത്തവരാണ് ആറുകോടിയെ പരിഹസിക്കുന്നത് :::

ആറുരൂപയുടെ ഉപകാരമില്ലത്തവരാണ് ആറുകോടിയെ പരിഹസിക്കുന്നത് :::
ആദ്യം അവര്‍ ചോദിച്ചു അഞ്ച്മന്ത്രി മാര്‍ ഉണ്ടായിട്ട് നാദാപുരത്ത് കാര്‍ക്ക് എന്ത് ഗുണമെന്ന് ,പിന്നീട് അവര്‍ ചോദിച്ചു ലീഗ് നേതാക്കള്‍ എന്തുകൊണ്ടാണ് നാദാപുരത്ത്സന്ദര്‍ശനം നടത്താതെന്ന് ,ചോദ്യം പിന്നേയും വന്നു എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും ലീഗ് മന്ത്രിയും കലാപ ബാധ്യത പ്രദേശം സന്ദര്ഷിക്കാത്തതെന്ന് ,പിന്നെ അവര്‍ ചോദിച്ചു എന്തിനാണ് കൊല്ലപെട്ടവന് ഇരുപത്തിയഞ്ച് ലക്ഷം നല്‍കുന്നതെന്ന് ,വീണ്ടും ചോദ്യം വന്നു എന്തുകൊണ്ടാണ് കലാപത്തില്‍ എല്ലാം നഷ്ട പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കാത്തതെന്ന് .അതെ ആറു രൂപയുടെ ഗുണമില്ലാത്തവരുടെ ചോദ്യം പിന്നേയും വന്നു എന്തുകൊണ്ടാണ് ആറുകോടി മാത്രം അനുവദിച്ചതെന്ന് !!!.
മതം നോക്കി അന്യന്‍റെ പ്രയാസം കണ്ടില്ലെന്ന് നടിക്കാന് സാധിക്കില്ല ഒരു ലീഗുകാരനും .നാട്ടില്‍ ഒരു പ്രശനമുണ്ടായാല്‍ എരിതീയില്‍ പെട്രോള്‍ ഒഴിക്കുന്ന പ്രവര്‍ത്തനം ലീഗ് നടാത്താറില്ല .അതുകൊണ്ട് തന്നെ ലീഗിനെതിരെ വൈകാര്യകമായി പ്രവര്‍ത്തിക്കുന്നവര്‍ നിരന്ധരം ചോദ്യങ്ങള്‍ ചോദിച്ചു വരാറുണ്ട് .പക്ഷെ വൈകാര്യകതയുടെ മുകളില്‍ നിന്ന് ലീഗ് തീരുമാനം എടുക്കാത്തത് കൊണ്ട് തന്നെ ശാശ്വതമായ ഗുണം, നാടിനും, സമൂഹത്തിനും സമുദായത്തിനും ഉണ്ടാക്കാന് എല്ലാ കാലങ്ങളിലും ലീഗിന് സാധിച്ചിട്ടുണ്ട് .പ്രശ്നങ്ങള്‍ ഉള്ള സ്ഥലത്ത് പരിഹാരമാണ് ഉണ്ടാക്കലാണ് ലീഗ് ന്‍റെ രാഷ്ട്രീയം .
ഷിബിന്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപെട്ടത്‌ ഏറെ ദുംഖകരമാണ് .ആ കുടുംബത്തിന് എത്ര തുക കൊടുത്താലും നഷ്ടം നികത്താന് സാധിക്കില്ല .തീര്‍ച്ചയായും സര്‍ക്കാര്‍ ഇരുപത്തിയഞ്ച് ലക്ഷം അനുവദിച്ചത് സ്വാഗതാര്‍ഹമാണ് .ഒരു നാടിനെ മുഴുവനും കൊള്ളയടിച്ചും ,കത്തിച്ചും നാശത്തി ന്‍റെ കൊടുകാറ്റ് അടിപ്പിച്ച സഖാക്കളുടെ മുന്നില്‍ കേരളത്തിലെ ജനതയെ മുഴുവനും തുണേരി കാലപ്ത്തിന്റെ പേരില്‍ സ്തഭിച്ചുപോയപ്പോള്‍ അവിടെ ആശ്വാസത്തി ന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ട് ഇറങ്ങിയത്‌ ലീഗാണ് .കലാപ ചരിത്രത്തില്‍ മുമ്പ് ഒന്നുമില്ലാത്ത രൂപത്തില്‍ നഷ്ടപെട്ട രേഖകള്‍ മുഴുവനും ഒറ്റ ദിവസത്തെ അദാലത്ത് കൊണ്ട് സര്‍ക്കാര്‍ ചിലവില്‍ മുഴുവന്‍ രേഖകള്‍ ശരിയാക്കി കൊടുക്കുകയും അതുപോലെ തന്നെ നഷ്ടങ്ങളുടെ കണക്കെടുക്കാന് മന്ത്രി മുനീര്‍ ചെയര്‍മാനും ,കോഴിക്കോട് കലക്റ്റര്‍ കണ് വീനറായും റവന്യ ഉദ്ധ്യോഗസ്ഥന്‍മാരുടെ യും നേതൃത്വത്തില്‍ കലാപത്തി ല്‍ കൃത്യമായ നഷ്ടം കണക്കാക്കുകയും ഇന്ത്യയില്‍ സമാനതകളില്ലാത്ത രൂപത്തില്‍ ആറുകോടി രൂപ ഒരു സംസ്ഥാന സര്‍ക്കാര്‍ പെട്ടന്ന് തന്നെ പ്രഖ്യാപിച്ചത് തുണേരിയില്‍ കലാപത്തില്‍ എല്ലാം നഷ്ട പെട്ടവര്‍ക്ക് ഈ തുക നഷ്ടം നികത്താന് ഗുണകരമാകും .വാഹനങ്ങള്‍ നഷ്ട പെട്ടവര്‍ക്ക് ഇന്ഷുറന്സ് തുക പെട്ടന്ന് ലഭ്യമാകുനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട് . കലാപത്തില്‍ എല്ലാം നഷ്ട പെട്ട തുണേരിനിവാസികള്‍ സര്‍ക്കാര്‍ ന്‍റെ ഈ പ്രവര്‍ത്തനത്തെ വലിയ ആശ്വാസത്തോടെ നോക്കികാണുമ്പോള്‍ ഫേസ് ബുക്കിലും ,വാട്സ് അപ്പിലും ലീഗ് നോട് ചോദ്യങ്ങള്‍ ചോദിച്ച് നടക്കുന്നവര്‍ക്ക് ഈ ആറുകോടി യിലും നൂര്‍ ചോദ്യങ്ങള്‍ ചോദിച്ചു നാട്ടില്‍ ഭിന്നിപ്പ്ന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് . ഓര്‍ക്കുകനിങ്ങള്‍ ലീഗ് ന്‍റെ ലക്ഷ്യം നാടി ന്‍റെയും ,സമൂഹത്തിന്‍റെയും നന്മയാണ് .അല്ലാതെ നിങ്ങളെ പോലെ എരിതീയില്‍ പെട്രോള്‍ ഒഴിക്കുന്ന പണി ലീഗ് എടുക്കാറില്ല .നടക്കാന് പാടില്ലാത്തത് നാദാപുരത്ത് നടന്നു .ഇതി ന്‍റെ പേരില്‍ എല്ലാ കാലത്തും മതത്തി ന്‍റെയും ,രാഷ്ട്രീയത്തി ന്‍റെയും പേര് പറഞ്ഞ് മനസ് അകന്ന് നില്‍ക്കെണ്ടവര്‍ അല്ല നാദാപുരം ജനത .കൈ കോര്‍ക്കുക നിങ്ങള്‍ പരസ്പരം അവിടെങ്ങളില്‍ സ്നേഹ പൂക്കള്‍ വിരിയിട്ടെ .കലാപത്തിന് കാരണമായ കൊലയും ,കാലപം നടത്തിയവരെയും ,അതിനു ഗൂഡാലോചന നടത്തിയവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുക .ഒരാളെ പോലും രക്ഷപെടാന് അന്വേഷണ വിഭാഗം അനുവദിക്കരുത് .കാരണം നാദാപുരത്ത് ഇനിയൊരു കലാപവും ഉണ്ടാകാന് പാടില്ല .കുറ്റവാളികള്‍ രക്ഷ പെട്ടാല്‍ അവര്‍ക്ക് വീണ്ടും നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന് ഒരു പ്രയാസവുമുണ്ടാകില്ല .വരുക മനുഷ്യ സ്നേഹികളെ നമുക്ക് ഒന്നിക്കാം നാടി ന്‍റെ സമാധാനത്തിന് വേണ്ടി .

2014, മാർച്ച് 15, ശനിയാഴ്‌ച

വികസന നായകനും ,ജനകീയ നേതാവുമായ ഇ ടി ക്കൊരു വോട്ട് :::


സമൂഹത്തിന് വേണ്ടി നിരന്ധരം പ്രവര്‍ത്തികുമ്പോള്‍ സമൂഹം അവരെ വിളിക്കും ജനകീയ നേതാവ് എന്ന് .മുസ്ലീം ലീഗ് ന്‍റെ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ,ബൈത്തുല്‍ റഹ് മ പദ്ധതിക്കും നേതൃത്വം കൊടുക്കുകയും ,മാറാരോഗം ബാധിച്ച് കഷ്ടപെടുന്ന പാവപെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സക്കും ,താമസത്തിനും ,ഭക്ഷണത്തിനും എല്ലാം സൗകര്യം ചെയ്തു കൊടുക്കുന്ന സിഎച്ച് സെന്റെര്‍ ന്‍റെ പ്രവര്‍ത്തനത്തിന് മേല്‍ നോട്ടം വഹിക്കുന്നതും ,സാധാരാണക്കാരായ പാവപെട്ട ജനങ്ങളുടെ ഇടയിലേക്ക് നിഷ്കളങ്കമായപുഞ്ചിരിയുമായിഇറങ്ങി ചെന്നുകൊണ്ടും നൈതിക ആദര്‍ശ രാഷ്ട്രീയം മുറുകെ പിടിച്ച് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് നെ കേരള ജനത ജനകീയ നേതാവ് എന്ന് വിളിക്കുന്നു .
എം പി എന്ന നിലയില്‍ തന്‍റെ നിരന്ധരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മണ്ഡലത്തില്‍ എം പി ഫണ്ട് പൂര്‍ണമായി ചിലവയിക്കുക മാത്രമെല്ല പുതിയ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരാനും സാധിച്ചു .വികസന പ്രവര്‍ത്തനങ്ങളിലെ വന്‍കുതിച്ചുചാട്ടം പൊന്നാനി മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ സാധിച്ചത് കൊണ്ട് തന്നെ കേരളത്തിലെ ഏറ്റവും നല്ല എം പി ക്കുള്ള ഓണ്‍ലൈന് പുരസ്ക്കാരം ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് നെ തേടിയെത്തി .
തെന്നിന്ത്യയിലെ പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ തന്‍റെ എം പി ഫണ്ടില്‍ നിന്ന് 22ലക്ഷം അനുവദിക്കുകയും തിരുന്നാവാഴ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു .അതുപോലെ കേരളത്തിലെ ആദ്യത്തെ CHC തല ഡയാലിസ് സെന്റെര്‍ ചാലിശ്ശേരി ആശുപത്രിയില്‍ എം പി ഫണ്ടും ,തൃത്താല എം എല്‍ എ ബാലറാം ന്‍റെ എം എല്‍ എ ഫണ്ടും ഗ്രാമ പഞ്ചായത്ത് ഫണ്ടും ഉപയോഗപെടുത്തി തുടങ്ങാന്‍ സാധിച്ചു .പ്രാദേശിക റോഡുകള്‍ ,സ്കൂള്‍ കെട്ടിടങ്ങള്‍ ,സ്കൂള്‍ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടര്‍കള്‍ ,ഫുട്പാത്ത് നിര്‍മാണം തുടങ്ങിയ ചെറുതും വലുതമായ ഒട്ടേറെ പ്രാദേശിക വികസന പദ്ധതികള്‍ എം പി ഫണ്ട് ഉപയോഗപെടുത്തി നടത്തുകയും ചെയ്തു .

പൊന്നാണി തുറമുഖംത്തിന് രണ്ടായിരം കോടിയുടെ പദ്ധതിയും തീരദേശ ഹൈവേക്ക്‌ 117കോടി ചിലവാക്കി ഒന്നാം ഘട്ടം പൂര്‍ത്തികരിക്കാന്‍ സാധിച്ചതും ,പൊന്നാണി ഫിഷിങ്ങ് ഹാര്‍ബര്‍ 35കോടി രൂപ ചിലവാക്കി നിര്‍മാണം പൂര്‍ത്തികരിച്ചതും ,താനൂരില്‍ ഫിഷിങ്ങ് ഹാര്‍ബര്‍ നിര്‍മാണം 44കോടി രൂപചിലവയിച്ചു തുടങ്ങിയതും പുതിയ എഫ് സി ഐ ഗോഡൌണിന്48കോടി അനുവദിച്ചതും വിവിത പ്രദേശങ്ങളിലെ കുടി വെള്ള പദ്ധതിക്ക് 58കോടിയും ,അതോടപ്പം തന്നെ പൊന്നാണി നഗര സഭയിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 62.5കോടി യും ,വിദ്യാഭ്യാസ മേഘലകളില്‍ 6.5കോടിയും കോട്ടക്കല്‍ ആധുനിക രീതിയിലുള്ള ബസ്റ്റാണ്ടും,ഷോപ്പിംഗ്‌ കോംപ്ലക്സ് നിര്‍മാണത്തിന് 70കോടി മൈനോറിട്ടി ഡവലപ്പ്‌മെണ്ട് 10കോടി ,കടല്‍ ഭിത്തി നിര്‍മാണത്തിന് 4.5കോടിയുടെ പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് വികസന നായകനായ എം പി എന്ന നിലയില്‍ തന്‍റെ മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ എം പിക്ക് സാധിച്ചു.
. അതോടപ്പം തന്നെ റെയില്‍വേ വികസനത്തിലും വലിയൊരു കുതിച്ചുചാട്ടം നടത്താനും സാധിച്ചത് ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ പ്രവര്‍ത്തന മികവ് ന്‍റെ ഉദാഹരണമാണ് .8.18കോടി ചിലവഴിച്ചു കൊണ്ട്തിരൂര്‍ ,പരപ്പനങ്ങാടി ,കുറ്റിപ്പുറം ,താനൂര്‍ ,തിരുന്നാവാഴ ,പേരശുന്നൂര്‍ പള്ളിപ്പുറം പ്ലാറ്റ്ഫോം ഉയര്‍ത്തുകയും ,പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ നിര്‍മാണവും ,യാത്ര ക്കാരുടെ സൌകാര്യാര്‍ഥം പ്ലാറ്റ്ഫോം നീട്ടല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുകയും 1.32കോടി ചിലവഴിച്ചു യാത്ര സൗകര്യം വര്‍ദ്ധിപ്പികുകയും ചെയ്തു .അതുകൂടാതെ പുതിയ റെയില്‍വേ കെട്ടിട നിര്‍മാണം ,തിരൂര്‍ സ്റ്റെഷനുകളില്‍ രണ്ടാമത്തെ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ,അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള സൈന്‍ ബോര്‍ഡ് സ്ഥാപിച്ചു റെയില്‍വേയാത്രക്കാരുടെ വിശ്രമ മുറികള്‍ നവീകരിച്ചും ,പരപ്പനങ്ങാടി റെയില്‍വേ മേല്‍ പാലത്തിനു 13.5കോടി അനുവദിക്കുകയും തിരുന്നാവഴ സ്റ്റേഷന് 16.83കോടി തിരൂര്‍ പതിനൊന്ന് കോടി വിവിധ റെയില്‍വേ സ്റ്റെഷനുകളില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാനും കഴിഞ്ഞത് റെയില്‍ വെ മേഘലകളില്‍ വലിയ വികസനം നടാത്തനും സാധിച്ചു .അതോടപ്പം തന്നെ യശ്വന്തപുരം എക്സ്പ്രസ് നു കുറ്റിപുറവും ,മരുസാഗര്‍ അജ്മീര്‍ എക്സ്പ്രസ് തിരൂരും കണ്ണൂര്‍ എറണാകുളം ഇന്റെ സിറ്റി എക്സ്പ്രസ് ന് താനൂരിലും കോയമ്പത്തൂര്‍ മംഗാലപുരം ഇന്റര്‍ സിറ്റി ക്ക് പരപ്പനങ്ങാടി സ്റ്റോപ്പ് അനുവദിക്കാന്‍ കഴിഞ്ഞതും റെയില്‍വേയില്‍ നടന്നിട്ടുള്ള ശ്രദ്ദേയമായ നേട്ടങ്ങളാണ് .അതോടപ്പം റെയില്‍വേ ബജറ്റ് അവതര വേളയില്‍ റെയില്‍വേ ജീവനക്കാരില്‍ മുസ്ലീം സമുദായത്തിലെ പ്രാധിനിധ്യം മൂന് ശതമാനത്തില്‍ താഴെ മാത്രമാണെന്നും അവര്‍ക്ക് അര്‍ഹമായ സ്ഥാനം നലകണം എന്നുള്ള ആവശ്യം ഉന്നയിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതും ,മുസ്ലീം യുവാക്കളെ അകാരണമായി വിജാരണ കൂടാതെ ജയില്‍ അടക്കുനതിനു ചോദ്യം ചെയ്തു കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഉചിതമായ നടപടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് സ്വീകരിപ്പിക്കാന്‍ സാധിച്ചതും ,മദനിക്ക് മാന്യമായ ചികിത്സാ സൗകര്യം കിട്ടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെല്ലാം ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ എം പി എന്ന നിലയിലെ പ്രവര്‍ത്തനത്തി ന്‍റെ മികവായി സമൂഹം കണക്കാക്കുന്നു .സമൂഹത്തിനും ,നാടിനും ,സമുദായത്തിനും ഗുണകരമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നന്നും ജന മനസുകളില്‍ നിലനില്‍ക്കുക തന്നെ ചെയ്യും .
വികസനവും ,സമാധാനവും ,മതേതരത്വവും ,നൈതിക രാഷ്ട്രീയവും നിങ്ങള്‍ ആഗ്രഹിക്കുന്നുങ്കില്‍ നിങ്ങളുടെ വോട്ടുകള്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന് ആകെട്ടെ 

ഇ അഹമെദ് സാഹിബ് മണ്ഡലത്തില്‍ നടത്തിയ വികസനങ്ങള്‍

ജനനായകന് ജനാധിപത്യത്തിലെ ഒരു വോട്ട് .

ചില എം പി മാര്‍ അവരുടെ മണ്ഡലത്തില്‍ മാത്രമെല്ല ഗുണകരമാകുക .രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഉണ്ടാക്കാന് സാധിക്കും .അത്തരം ജനകീയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ച ഒരു എം പിയാണ് മലപ്പുറം മണ്ഡലത്തില്‍ മത്സരിക്കുന്ന ഇ അഹമെദ് സാഹിബ് .
വികെ കൃഷ്ണമേനോന്‍ ശേഷം കേരത്തില്‍ നിന്ന്ള്ള ഒരു നേതാവ് ഏറ്റവും കൂടുതല്‍ ഇന്ത്യയെ പ്രധിനിധീകരിച്ച് ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ ശബ്ദമായിമാറാന്‍ കഴിഞ്ഞത് ഇ അഹമെദ് സാഹിബ് ന്‍റെ രാജ്യത്തോടുള്ള പ്രവര്‍ത്തന മികവായി സമൂഹം വിലയിരുത്തുന്നു .യുപിഎ സര്‍ക്കാര്‍ ന്‍റെ ഭാഗമായി മുസ്ലീം ലീഗ് ന് ഒരു മന്ത്രി സ്ഥാനം കിട്ടി അത് ഇ അഹമെദ് സാഹിബ് ന് നല്‍കുകയും ചെയ്തപ്പോള്‍ തനിക്കു കിട്ടിയ ഉത്തരവാദിത്തം വളരെ ശ്രദ്ദേയമായ രീതിയില്‍ നിരവഹിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തി ന്‍റെ അധികാര കിരീടത്തില്‍ കിട്ടിയ ഒരു പൊന്‍തൂവലാണ് .
പത്തൊമ്പത് മാസകാലം ഇന്ത്യന്‍ റെയില്‍വേ യുടെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചപ്പോള്‍ കേരള റെയില്‍വേയുടെ സുവര്‍ണ്ണ കാലഘട്ടമായി മാറ്റപെട്ടു .ദുരന്തോ ട്രെയിന്‍ അടക്കം പത്തൊമ്പത് പുതിയ ട്രെയിന്‍ കൊണ്ടുവരാന്‍ സാധിക്കുകയും ,കോഴിക്കോട് ,എറണാംകുളം ,തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുവരുകയും കേരളത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ശ്രദ്ദേയമായ വികസനങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചതും ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തി ന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നു .
തന്‍റെ മണ്ഡല ത്തില്‍ എംപി ഫണ്ടില്‍ നിന്ന് 94%ചിലവയിച്ചു എന്ന് മാത്രമെല്ല മണ്ഡലത്തിലേക്ക് ഒട്ടേറെ കേന്ദ്ര ഫണ്ട് കൊണ്ടുവരാനും സാധിച്ചത് ഒരു ജനകീയ എം പി എന്ന പേര് നേടികൊടുത്തു .മഞ്ചേരി സ്റ്റേഡിയനിര്‍മാണത്തിന് വേണ്ടി കേന്ദ്രഫണ്ടില്‍ നിന്ന് ആറേകാല്‍ കോടിയും ,എം പി ഫണ്ടില്‍ നിന്ന് ഇരുപത്തിയഞ്ച് ലക്ഷവും ചിലവാക്കി സ്റ്റേഡിയം പണി പൂര്‍ത്തികരിക്കാന്‍ സാധിച്ചു .പാസ്പോര്‍ട്ട് ഓഫീസും ,പാസ്പോര്‍ട്ട് സേവ കേന്ദ്രവും തുടങ്ങുകയും ,കേന്ദ്ര വിദ്യാലയം തുടങ്ങാനുള്ള അനുമതി വാങ്ങുകയുംഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു ,കേന്ദ്ര മോഡല്‍ കോളേജ് തുടങ്ങുകയും ചെയ്തു .മഞ്ചേരി മെഡിക്കല്‍ കോളേജു ന് മെഡിക്കല്‍ കൌണ്‍സില്‍ ന്‍റെ അംഗീകാരം ലഭ്യമാക്കുകയും മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഇരുപത് ലക്ഷം എം പി ഫണ്ടില്‍ നിന്ന്യാ അനുവദിച്ചു ഡയാലിസിസ് യൂണിറ്റു സ്ഥാപിക്കുകയും ,എം പി ഫണ്ടില്‍ നിന്ന് ഇരുപത് ലക്ഷം പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിക്ക് അനുവദിക്കുകയും ചെയ്തു .അതോടപ്പം തന്നെ തന്‍റെ മണ്ഡലത്തിലെ എല്ലാ റെയില്‍വേ സ്റ്റെഷനുകളില്‍ വികസനം കൊണ്ട് വരാനും സാധിക്കുകയും ചെയ്തു .കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവിനേടിയെടുക്കാനും വിവിധഅന്താരാഷ്ട്ര എയര്‍ലൈന് സര്‍വീസുകള്‍ കരിപ്പൂരില്‍ കൊണ്ട് വരാനും സാധിക്കുകയും ,കാലിക്കറ്റ്എയര്‍പോര്‍ട്ടില്‍ ടെര്‍മിനലിന് മുന്നൂര്‍ കോടി അനുവദിക്കുകയും എയറോ ബ്രിഡ്ജ് സ്ഥാപിക്കാനും ,കൊളത്തൂര്‍ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ റൌണ്ട് എബൌട്ട് സ്ഥാപിക്കാനും നടപടികള്‍ ആരംഭിച്ചു .കരിപ്പൂര്‍ ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ രണ്ട് കോടി നല്‍കി പണിപൂര്‍ത്തികരികാന്‍ സാധിച്ചതും വലിയ നേട്ടങ്ങളുടെ പട്ടികയില്‍ പെടുന്നു .അത്താണിക്കല്‍ സ്കൂള്‍ ന് പുതിയ കെട്ടിട നിര്‍മാണത്തിന് പതിനെഞ്ചു ലക്ഷം ,ചീനക്കല്‍ സ്കൂള്‍ നു ഇരുപത്തിയഞ്ച് ലക്ഷം ,അലിഗഡ് സര്‍വകലാശാലാ ക്ക് കീഴിയില്‍ പുതിയ ഹൈ സ്കൂള്‍ ഉണ്ടാക്കാനുള്ള അനുമതി വാങ്ങാന്‍ കഴിഞ്ഞതും മണ്ഡലത്തില്‍ നടത്തിയ വിദ്യാഭ്യാസ നേട്ടങ്ങളാണ് .
അതുകൂടാതെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച അലിഗഡ് സര്‍വകലാശാല ,ഇഫ്ലു സര്‍വകലാശാലകള്‍ കൊണ്ട് വരാന്‍ സാധിച്ചത് എക്കാലത്തെയും എം പി എന്ന നിലയില്‍ നേട്ടമായി സമൂഹം കാണുന്നു .
പിന്നെ മലപ്പുറം ലോക സഭ മണ്ഡലത്തിലെ പ്രധാന റോഡുകളായ NH213_NH17നെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കൊണ്ടോട്ടി റോഡിനു CRF ഫണ്ടില്‍ നിന്ന് പതിനെട്ടു കോടി അമ്പത് ലക്ഷം അനുവദിക്കുകയും ,കൊണ്ടോട്ടി എടവന്നപ്പാറ റോഡിന് CRF ഫണ്ടില്‍ നിന്ന് എട്ട് കോടി അനുവദിക്കുകയും ചെയ്തു .കാകഞ്ചേരി കോട്ടപ്പുറം റോഡിനു രണ്ട് കോടി യും ഇടവന്ന പ്പാറ ,വാഴക്കാട് ഫാറൂക്ക് കോളേജ് റോഡിനു എട്ടര കോടിയും CRF ഫണ്ടില്‍ നിന്ന് നേടികൊടുക്കാന്‍ സാധിക്കുകയും PMGS ഫണ്ടില്‍ നിന്ന് മണ്ഡലത്തിലെ പ്രധാന പതിനാല്‍ റോഡുകള്‍ക്ക് ഇരുപത് കോടി നേടികൊടുക്കാനും സാധിച്ചതും ,ചെലാംബ്ര പുല്ലി പുഴ ക്ക് പുതിയ പാലം നിര്‍മിക്കാന്‍ അമ്പത്തിയഞ്ച് ലക്ഷവും ,ഉല്‍ പ്പം കടവ് പാലത്തിനു പതിനെട്ടു ലക്ഷവും അനുവദിച്ചതും ഈ അഹമെദ് സാഹിബ് നെ മണ്ഡലത്തില്‍ കൂടുതല്‍ ജനകീയനാക്കി .
വിദേശ സഹകാര്യ മന്ത്രി യായി അധികാരം ഏറ്റെടുത്തുമുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്തം കൂടുതല്‍ ശക്തമാക്കാന് കഴിഞ്ഞതും അവിടെയുള്ള ഭാരനാധികാരികളെ ഇന്ത്യയിലേക്ക്‌ കൊണ്ട് വരാന്‍ സാധിച്ചതും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര സൌഹൃത ബന്തങ്ങള്‍ക്കും ,അതോടപ്പം അവിടെങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കും ഗുണകരമായി .സൌദിഅറേബ്യ നടപ്പാക്കിയ നിതാക്കാത്ത് നിയമത്തില്‍ പ്രയാസം അനുഭവിച്ചവര്‍ക്ക്കൂ ടുതല്‍ സമയം ഇളവു നേടിയെടുത്തു കൊണ്ട് പ്രവാസികള്‍ക്ക് ആശ്വാസ നടപടികള്‍ ഇ അഹമെദ് സാഹിബ് ന്‍റെ പ്രവര്‍ത്തനം കൊണ്ടായിരുന്നു .അതോടപ്പം തന്നെ കണ്ണ് എടുക്കാന്‍ വിദിച്ച ആലപ്പുഴ സ്വദേശി നൌഷാദ് നെ സൌദിയില്‍ നിന്ന് നിയമപരമായി രക്ഷപെടുത്താന്‍ സാധിച്ചതും ,ഇറാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ മോചിപ്പിക്കാന്‍ സാധിച്ചതും അദ്ദേഹത്തി ന്‍റെ പ്രവര്‍ത്തനനേട്ടങ്ങളാണ് .2004ല്‍82000 ഉണ്ടായിരുന്ന ഹജ്ജ് കോട്ട 2014ല്‍160000ആക്കാന്‍ സാധിച്ചതും ഇന്ത്യന്‍ ഹജ്ജാജി കളുടെ താമസ സൗകര്യം മക്കയിലും ,മദീനയിലും വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതും മന്ത്രി എന്ന നിലയില്‍ വലിയ നേട്ടങ്ങളാണ് .
നിങ്ങള്‍ വികസന രാഷ്ട്രീയമാണ് ഇഷ്ടപെടുന്നതങ്കില്‍,ഭാരതത്തിലെ മതേതരത്വം നിലനിക്കണമെങ്കില്‍ ,ഫാസിസത്തെ തടയണമെങ്കില്‍ നിങ്ങളുടെ വോട്ടുകള്‍ ജന നേതാവ് ഇ അഹമെദ് സാഹിബ് ന് ആകെട്ടെ ..ജയ് ഭാരത്‌ ..ജയ് യുഡിഎഫ്

2014, മാർച്ച് 9, ഞായറാഴ്‌ച

രാജാജി ഹാളില്‍ നിന്ന് തുടങ്ങി മുസ്ലീം ലീഗ് കേന്ദ്ര മന്ത്രി സഭയില്‍ എത്തിനില്‍ക്കുമ്പോള്‍ :::


1948 march പത്താം തിയ്യതി മദരാശിയിലെ രാജാജി ഹാളിലേക്ക് എല്ലാവരും ഉറ്റുനോക്കുകയാണ് . മലബാറില്‍ നിന്ന് വന്ന മൊയ്ദീന്‍ കുട്ടി അവതരിപ്പിച്ച"മുസ്ലീം സമുദായത്തി ന്‍റെ സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ പുരോഗതിക്കായി മുസ്ലീം ലീഗ് ഉണ്ടാക്കുക എന്ന പ്രമേയത്തിന്‍റെ ചര്‍ച്ച നടക്കുയാണ്. "പത്ത് മണിക്കൂറോളം ചര്‍ച്ച നടന്നു .ചിലരില്‍ നിന്ന് അച്ചാരം വാങ്ങി വന്ന ചില നേതാക്കള്‍ മുസ്ലീം ലീഗ് പിരിച്ച് വിട്ടു ദേശീയ പാര്‍ട്ടി കളില്‍ പ്രവര്‍ത്തിക്കണം എന്ന് വാദിക്കുന്നു ,മറ്റു ചിലര്‍ മുസ്ലീം എന്ന പേര് മാറ്റി മറ്റ് പേരുകള്‍ സ്വീകരിക്കണമെന്ന് വാദിക്കുന്നു ,ഒരു കൂട്ടര്‍ മുസ്ലീം ലീഗ് എന്ന സംഘടന രാഷ്ട്രീയം മാറ്റി നിര്‍ത്തി സാംസ്ക്കാരിക സംഘടനയായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നു .ചര്‍ച്ചകള്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ കൊണ്ട് രാജാജി ഹാള്‍ പ്രക്ഷുബ്ധമായ അന്തരീക്ഷം നിലകൊണ്ടു .അവസാനം എല്ലാവരും മഹാനായ നൂറ്റാണ്ട് കണ്ട മുസ്ലീം സമുദായത്തി ന്‍റെ നേതാവിലേക്ക് ഒറ്റുനോക്കുകയാണ്  തുറുക്കി തൊപ്പി വെച്ച കറുത്ത കോട്ടിട്ട വെളുത്ത താടിയുള്ള സ്വതന്ത്ര സമര സേനാനിയായ ഇസ്മായില്‍ സാഹിബ് എഴുനേറ്റു നിന്നു .

        അവിടെയുള്ള നേതാക്കളെ നോക്കി കൊണ്ട് മഹാനായ ഇസ്മായില്‍ സാഹിബ് പ്രസംഗിക്കാന് തുടങ്ങി .അല്ലെയോ സഹോദരന്മാരെ നിങ്ങള്‍ ഇവിടെ വന്നത് വല്ല സ്ഥാനങ്ങളും കിട്ടും എന്ന് കരുതിയാണങ്കില്‍ അവര്‍ക്ക് ഇവിടെ വിട്ടു പോകാം .കാരണം മുസ്ലീം ലീഗില്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്കൊരു പഞ്ചായത്ത് മെമ്പര്‍ പോലും ആകും എന്ന്ള്ള ധാരണ ആര്‍ക്കും വേണ്ട ,അതെല്ല മുസ്ലീം സമുദായത്തിന് ജനാധിപത്യ മതേതര രീതിയില്‍ രാഷ്ട്രീയപരമായി സംഘടിച്ച് കൊണ്ട് അവര്‍ക്ക് അഭിമാനകരമായ അസ്ഥിത്വം നിലനിര്‍ത്താന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഇവിടെ വന്നതെങ്കില്‍ അവര്‍ക്ക് ഇവിടെ നില്‍ക്കാം .എന്താണ് അഭിമാനകരമായ അസ്തിത്വംഇസ്മായില്‍ സാഹിബ് നോട് ചോദിക്കപെട്ടു മഹാനായ നേതാവ് പറഞ്ഞു  പിറന്ന മണ്ണില്‍ സര്‍വ അവകാശ സമത്വ തുല്ല്യ സ്വതന്ത്രത്തോട് കൂടി ജീവിക്കാനുള്ള അവകാശം നേടിയെടുക്കുക എന്നതാണ് . പിന്നീട് മൊയ്തീന്‍കുട്ടി അവതരിപ്പിച്ച പ്രമേയം 9നെതിരെ 23വോട്ടുകള്‍ അനുകൂലമായി പ്രമേയം പാസക്കപെട്ടു .ഇസ്മായില്‍ സാഹിബ് പ്രസിഡന്റ് ,ജനറല്‍സെക്രട്ടറി മെഹബൂബ് അലി ഹാജി ,കജാഞ്ചി പി ഇബ്രാഹിം എന്നിവരെ തിരഞ്ഞെടുക്കുകയും പുതിയ ഭരണഘടന ഉണ്ടാക്കാന്‍ 15അംഗങ്ങള്‍ ഉള്ള ഭരണ സമതിയെ തിരഞ്ഞെടുത്തു .
     
                    ഉറങ്ങി കിടന്നിരുന്ന സമുദായത്തിന് ഉണര്‍ത്തുപാട്ടായി ,കൂരിരുട്ടില്‍ ഒരു വിളക്ക് മരമായി ,അവഗണിക്ക പെട്ട സമുദായത്തി ന്‍റെ അവകാശങ്ങള്‍ നേടികൊടുക്കുന്ന പാര്‍ട്ടി യായി എന്നും മുസ്ലീം ലീഗ് നിലകൊണ്ടു .ജനാധിപത്യ അധികാരം അതിവിദൂര മായ സ്വപനാമായി ഇന്നും സമുദായത്തിന് മറ്റുള്ള സംസ്ഥാനങ്ങളില്‍ അവശേഷിക്കുമ്പോള്‍ കേരളത്തില്‍ മുസ്ലീം ലീഗ് ശക്തമായത് കൊണ്ട് തന്നെ അവര്‍ക്ക് മറ്റുള്ള സമുദയാവും ചേര്‍ന്ന് കൊണ്ട് തന്നെ മതേതര ജനാധിപത്യ രീതിയില്‍ ജനസംഖ്യടിസ്ഥാനത്തിലുള്ള അധികാര പങ്കാളിത്വം സമുദായത്തിന് നേടികൊടുക്കാന്‍ ലീഗിന് സാധിക്കുകയും അവര്‍ക്ക് സാമൂഹിക ,വിദ്യാഭ്യാസ,സാമൂഹിക ,ജനാധിപത്യ അധികാര പുരോഗതി ഉണ്ടാക്കി കൊടുക്കാനും സാധിച്ചു  .എത്രത്തോളമെന്നാല്‍ പഞ്ചായത്ത് ഭരണം മുതല്‍ ഇന്ത്യ യുടെ അധികാര സിരാ കേന്ദ്രമായ അങ്ങ് ഡല്‍ഹിയില്‍ ഡോക്റ്റര്‍ മന്‍മോഹന്‍ സിംങ്ങ് ന്‍റെ വലതു വശത്ത്‌ നിന്ന് കൊണ്ട് അധികാരത്തി ന്‍റെ ചെങ്കോല്‍ കൈകാര്യം ചെയ്യാന്‍ മാത്രം ഒരു സമുദായത്തെ രാഷ്ട്രീയമായി ഉയര്‍ത്തി കൊണ്ട് വരാന്‍ സാധിച്ചത് ഈ അര്‍ദ്ധ ചന്ദ്ര താരങ്കിത ഹരിത പതാകപിടിച്ച് കൊണ്ട് നമ്മുടെ പൂര്‍വികരായ നേതാക്കള്‍ നിസ്വാര്‍ത്ഥ സേവകരായി മുസ്ലീം ലീഗ് ഉണ്ടാക്കി ഊണും ഉറക്കവും ഒഴിഞ്ഞു പ്രവര്‍ത്തിച്ചത് കൊണ്ടാണ് .
              പൂര്‍വ കാല നേതാക്കള്‍ കൈമാറിയ ഈ മഹത്തായ ഹരിത പതാക ഏത് കാറ്റിലും കോളിലും പെട്ടാലും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ പൂര്‍വാധികം ശക്തിപെടുത്തി കൊണ്ട് പുതിയ തലമുറയ്ക്ക് കൈമാറേണ്ടതുണ്ട് .വരുക സോദരരേ ആരുടേയും അവകാശം കവര്‍ന്നെടുക്കാനെല്ല മറിച്ച് ഇന്ത്യന്‍ ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ജനാധിപത്യ ,മതേതര രീതിയില്‍ രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമായ രീതിയില്‍ സമുദായത്തിന് നേടി കൊടുക്കാന്‍ നമുക്ക് മുസ്ലീം ലീഗി നെ ശക്തി പെടുത്താം ..........:::::::::::::::::::::::::::::::::::::::::::::ജയ് മുസ്ലീംലീഗ്  ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::ഫിറോസ്‌ കല്ലായ് :
                     
                












 

2014, മാർച്ച് 8, ശനിയാഴ്‌ച

വികസന നായകനും ,ജനകീയ നേതാവമായ ഇ ടി ക്കൊരു വോട്ട്

 .

              സമൂഹത്തിന് വേണ്ടി നിരന്ധരം പ്രവര്‍ത്തികുമ്പോള്‍ സമൂഹം അവരെ വിളിക്കും ജനകീയ നേതാവ് എന്ന് .മുസ്ലീം ലീഗ് ന്‍റെ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ,ബൈത്തുല്‍ റഹ് മ പദ്ധതിക്കും  നേതൃത്വം കൊടുക്കുകയും ,മാറാരോഗം ബാധിച്ച് കഷ്ടപെടുന്ന പാവപെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സക്കും ,താമസത്തിനും ,ഭക്ഷണത്തിനും എല്ലാം സൗകര്യം ചെയ്തു കൊടുക്കുന്ന സിഎച്ച് സെന്റെര്‍ ന്‍റെ പ്രവര്‍ത്തനത്തിന് മേല്‍ നോട്ടം വഹിക്കുന്നതും ,സാധാരാണക്കാരായ പാവപെട്ട ജനങ്ങളുടെ ഇടയിലേക്ക് നിഷ്കളങ്കമായപുഞ്ചിരിയുമായിഇറങ്ങി ചെന്നുകൊണ്ടും  നൈതിക ആദര്‍ശ രാഷ്ട്രീയം മുറുകെ പിടിച്ച് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന    ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ്  നെ കേരള ജനത ജനകീയ നേതാവ് എന്ന് വിളിക്കുന്നു .
            എം പി എന്ന നിലയില്‍ തന്‍റെ നിരന്ധരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മണ്ഡലത്തില്‍ എം പി ഫണ്ട് പൂര്‍ണമായി ചിലവയിക്കുക മാത്രമെല്ല പുതിയ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരാനും സാധിച്ചു .വികസന പ്രവര്‍ത്തനങ്ങളിലെ വന്‍കുതിച്ചുചാട്ടം പൊന്നാനി മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ സാധിച്ചത് കൊണ്ട് തന്നെ കേരളത്തിലെ ഏറ്റവും നല്ല എം പി ക്കുള്ള ഓണ്‍ലൈന് പുരസ്ക്കാരം ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് നെ തേടിയെത്തി .
        തെന്നിന്ത്യയിലെ പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി  നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ തന്‍റെ എം പി ഫണ്ടില്‍ നിന്ന് 22ലക്ഷം അനുവദിക്കുകയും തിരുന്നാവാഴ കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു .അതുപോലെ കേരളത്തിലെ ആദ്യത്തെ CHC തല ഡയാലിസ് സെന്റെര്‍ ചാലിശ്ശേരി ആശുപത്രിയില്‍ എം പി ഫണ്ടും ,തൃത്താല എം എല്‍ എ ബാലറാം ന്‍റെ എം എല്‍ എ ഫണ്ടും ഗ്രാമ പഞ്ചായത്ത് ഫണ്ടും ഉപയോഗപെടുത്തി തുടങ്ങാന്‍ സാധിച്ചു .പ്രാദേശിക റോഡുകള്‍ ,സ്കൂള്‍ കെട്ടിടങ്ങള്‍ ,സ്കൂള്‍ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടര്‍കള്‍ ,ഫുട്പാത്ത് നിര്‍മാണം തുടങ്ങിയ ചെറുതും വലുതമായ ഒട്ടേറെ പ്രാദേശിക വികസന പദ്ധതികള്‍ എം പി ഫണ്ട് ഉപയോഗപെടുത്തി നടത്തുകയും ചെയ്തു .

        പൊന്നാണി തുറമുഖംത്തിന് രണ്ടായിരം കോടിയുടെ പദ്ധതിയും തീരദേശ ഹൈവേക്ക്‌ 117കോടി ചിലവാക്കി ഒന്നാം ഘട്ടം പൂര്‍ത്തികരിക്കാന്‍ സാധിച്ചതും ,പൊന്നാണി ഫിഷിങ്ങ് ഹാര്‍ബര്‍ 35കോടി രൂപ ചിലവാക്കി നിര്‍മാണം പൂര്‍ത്തികരിച്ചതും ,താനൂരില്‍ ഫിഷിങ്ങ് ഹാര്‍ബര്‍ നിര്‍മാണം 44കോടി രൂപചിലവയിച്ചു തുടങ്ങിയതും പുതിയ എഫ് സി ഐ ഗോഡൌണിന്48കോടി അനുവദിച്ചതും വിവിത പ്രദേശങ്ങളിലെ കുടി വെള്ള പദ്ധതിക്ക് 58കോടിയും ,അതോടപ്പം തന്നെ പൊന്നാണി നഗര സഭയിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 62.5കോടി യും ,വിദ്യാഭ്യാസ മേഘലകളില്‍ 6.5കോടിയും കോട്ടക്കല്‍ ആധുനിക രീതിയിലുള്ള ബസ്റ്റാണ്ടും,ഷോപ്പിംഗ്‌ കോംപ്ലക്സ് നിര്‍മാണത്തിന് 70കോടി മൈനോറിട്ടി ഡവലപ്പ്‌മെണ്ട് 10കോടി ,കടല്‍ ഭിത്തി നിര്‍മാണത്തിന് 4.5കോടിയുടെ പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് വികസന നായകനായ  എം പി എന്ന നിലയില്‍ തന്‍റെ  മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍  എം പിക്ക്  സാധിച്ചു.
 .     അതോടപ്പം തന്നെ റെയില്‍വേ വികസനത്തിലും വലിയൊരു കുതിച്ചുചാട്ടം നടത്താനും സാധിച്ചത് ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ പ്രവര്‍ത്തന മികവ് ന്‍റെ ഉദാഹരണമാണ് .8.18കോടി ചിലവഴിച്ചു കൊണ്ട്തിരൂര്‍ ,പരപ്പനങ്ങാടി ,കുറ്റിപ്പുറം ,താനൂര്‍ ,തിരുന്നാവാഴ ,പേരശുന്നൂര്‍ പള്ളിപ്പുറം പ്ലാറ്റ്ഫോം ഉയര്‍ത്തുകയും ,പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ നിര്‍മാണവും ,യാത്ര ക്കാരുടെ സൌകാര്യാര്‍ഥം പ്ലാറ്റ്ഫോം നീട്ടല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കുകയും 1.32കോടി ചിലവഴിച്ചു യാത്ര സൗകര്യം വര്‍ദ്ധിപ്പികുകയും ചെയ്തു .അതുകൂടാതെ പുതിയ റെയില്‍വേ കെട്ടിട നിര്‍മാണം ,തിരൂര്‍ സ്റ്റെഷനുകളില്‍ രണ്ടാമത്തെ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ,അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള സൈന്‍ ബോര്‍ഡ് സ്ഥാപിച്ചു റെയില്‍വേയാത്രക്കാരുടെ വിശ്രമ മുറികള്‍ നവീകരിച്ചും ,പരപ്പനങ്ങാടി റെയില്‍വേ മേല്‍ പാലത്തിനു 13.5കോടി അനുവദിക്കുകയും തിരുന്നാവഴ സ്റ്റേഷന് 16.83കോടി തിരൂര്‍ പതിനൊന്ന് കോടി വിവിധ റെയില്‍വേ സ്റ്റെഷനുകളില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാനും കഴിഞ്ഞത് റെയില്‍ വെ മേഘലകളില്‍ വലിയ വികസനം നടാത്തനും സാധിച്ചു .അതോടപ്പം തന്നെ യശ്വന്തപുരം എക്സ്പ്രസ് നു കുറ്റിപുറവും ,മരുസാഗര്‍ അജ്മീര്‍ എക്സ്പ്രസ് തിരൂരും കണ്ണൂര്‍ എറണാകുളം ഇന്റെ സിറ്റി എക്സ്പ്രസ് ന് താനൂരിലും കോയമ്പത്തൂര്‍ മംഗാലപുരം ഇന്റര്‍ സിറ്റി ക്ക് പരപ്പനങ്ങാടി സ്റ്റോപ്പ് അനുവദിക്കാന്‍ കഴിഞ്ഞതും റെയില്‍വേയില്‍ നടന്നിട്ടുള്ള ശ്രദ്ദേയമായ നേട്ടങ്ങളാണ് .അതോടപ്പം റെയില്‍വേ ബജറ്റ് അവതര വേളയില്‍ റെയില്‍വേ ജീവനക്കാരില്‍ മുസ്ലീം സമുദായത്തിലെ പ്രാധിനിധ്യം മൂന് ശതമാനത്തില്‍ താഴെ മാത്രമാണെന്നും അവര്‍ക്ക് അര്‍ഹമായ സ്ഥാനം നലകണം എന്നുള്ള ആവശ്യം ഉന്നയിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതും ,മുസ്ലീം യുവാക്കളെ അകാരണമായി വിജാരണ കൂടാതെ ജയില്‍ അടക്കുനതിനു ചോദ്യം ചെയ്തു കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഉചിതമായ നടപടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് സ്വീകരിപ്പിക്കാന്‍ സാധിച്ചതും ,മദനിക്ക് മാന്യമായ ചികിത്സാ സൗകര്യം കിട്ടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെല്ലാം ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ എം പി എന്ന നിലയിലെ പ്രവര്‍ത്തനത്തി ന്‍റെ മികവായി സമൂഹം കണക്കാക്കുന്നു .സമൂഹത്തിനും ,നാടിനും ,സമുദായത്തിനും ഗുണകരമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നന്നും ജന മനസുകളില്‍ നിലനില്‍ക്കുക തന്നെ ചെയ്യും .
വികസനവും ,സമാധാനവും ,മതേതരത്വവും ,നൈതിക രാഷ്ട്രീയവും നിങ്ങള്‍ ആഗ്രഹിക്കുന്നുങ്കില്‍ നിങ്ങളുടെ വോട്ടുകള്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ് ന് ആകെട്ടെ .................................................................................ഫിറോസ്‌ കല്ലായ് :::











2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ബഹ്‌റൈന്‍ കോഴിക്കോട് കെ എം സി സി സമ്മേളനം

ബഹ്റൈന്‍ കെ എം സി സി കോഴിക്കോട് ജില്ലാ സമ്മേളനം ജനബാഹുല്യംകൊണ്ട് ശ്രദ്ദേയമായി .
"പാണക്കാട് ന്‍റെ തിരുമുറ്റത്ത് നിന്ന് മുസ്ലീം ലീഗി ന്‍റെ ആദരണീയനായ പ്രസിഡന്റ് മുസ്ലീം ലീഗ് എന്ന് വിളിച്ചാല്‍ പവിഴ ദ്വീപായ ബഹ്‌റൈനില്‍ നിന്ന് സിന്ദാബാദ് എന്ന് പതിനായിരങ്ങള്‍ വിളിക്കാനും ,ലോകത്തി ന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ആയിരങ്ങളുടെ സദസ് സംഘടിപ്പിക്കാനും ശക്തിയായിരിക്കുന്നു ഇന്ന് മുസ്ലീം ലീഗ്" .
ഇത് നാട്ടില്‍ നടന്ന മുസ്ലീം ലീഗ് ജില്ലാ സമ്മേളനം അല്ല .ബഹ്‌റൈന്‍ എന്ന ഒരു കൊച്ചുരാജ്യത്തെ കെ എം സി സി യുടെ പതിനാല്‍ ജില്ലാ കമ്മറ്റി യില്‍ ഒരു ജില്ലാ കമ്മറ്റിയായ കോഴിക്കോട് കമ്മറ്റി നടത്തിയ കെ എം സി സി സമ്മേളനമാണ് .ആയിരങ്ങള്‍ തിങ്ങി നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി മന്ത്രി എം കെ മുനീര്‍ സാഹിബ് സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു .
തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ ഈ മഹത്തായ സമ്മേളനം സംഘടിപ്പിച്ച കോഴിക്കോട് കെ എം സി സി യെ അഭിനന്ദിക്കുകയും "പൂഴി വിതറിയാല്‍ താഴെ പതിക്കാത്ത വണ്ണം നിറഞ്ഞ ഈ സദസ് കാണുമ്പോള്‍ നാട്ടില്‍ നടക്കുന്ന മുസ്ലീം ലീഗ് മഹാ സമ്മേളനത്തില്‍ പങ്കെടുക്കുകയാണോ എന്ന്‍ തോനി പോകുന്നു "എന്ന് മുനീര്‍ സാഹിബ് പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയോട് കൂടിയാണ് സദസ് എതിരേറ്റത് .
ഒരു മാസകാലത്തോളം തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ,മറ്റ് ജനകീയ സംഗമം ങ്ങളും നടത്തി കോഴിക്കോട് കെ എം സി സി ഏതൊരു പ്രവാസ സംഘടനകള്‍ക്കും മാതൃകയായിരിക്കുകയാണ് .നിരന്ധരം പ്രവര്‍ത്തകരുമായും ,സമൂഹവുമായി ബന്ധപെടുന്ന ഒരു കൂട്ടം നേതാക്കളാണ് കോഴിക്കോട് കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ ക്ക് വലിയ സ്വീകാര്യത കിട്ടുന്നതി ന്‍റെ പ്രധാന കാരണം .കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് ടി പി മുഹമ്മദ്‌ അലി സാഹിബ് ന്‍റെ നേതൃത്വ പ്രവര്‍ത്തന കരുത്തും ,നിരന്ധരം ഓടി നടന്ന് പ്രവര്‍ത്തകരും ,സമൂഹവുമായി ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞ എ പി ഫൈസല്‍ ന്‍റെ ജനകീയതയും ,വിനയം കൊണ്ടും ,സംഘടന പ്രവര്‍ത്തന ശൈലി കൊണ്ടും തിളങ്ങുന്ന മുഹമ്മദ്‌ മാഷും ,ചടുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഷംസു വെള്ളികുലങ്ങരുടെയും ,ഓ കെ കാസിം ,അഷറഫ്‌ യുംകാട്ടില പീടിക എന്നിവരുടെ സംഘടന പ്രവര്‍ത്തന പരിജയവും ,എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തി പകരാന്‍ കൂടെ നില്‍ക്കുന്ന ,റിയാസ്‌ ,അബ്ദുല്‍ റഹ്മാന്‍ ,അബൂബക്കര്‍ ഹാജി ,ഹമീദ്‌ ,റഷീദ്‌ ,അഷ്‌റഫ്‌ തോടഞ്ഞൂര്‍ ,ഫൈസല്‍ കോട്ടപള്ളി ,അസ് ലം എന്നിവരും പിന്നെ നിസ്വാര്‍ത്ഥ സേവകരായ കോഴിക്കോട് കെ എം സി സി പ്രവര്‍ത്തകരുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനവും ,ബഹ്‌റൈന്‍ കെ എം സി സി യുടെ ശക്തമായ പിന്തുണയും കൂടിയായപ്പോള്‍ ഒരു മാസം നീണ്ടു നിന്ന പ്രവാസം സമൂഹ നമയക്ക്‌ പ്രവാസ സംഘടനകളുടെ പ്രവര്‍ത്തന ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപ്പെടുന്ന രൂപത്തില്‍ വിജയകരമാക്കാന്‍ കഴിഞ്ഞത് .
ബഹ്‌റൈന്‍ പ്രവാസ സമൂഹം എന്നും ഓര്‍ക്കപെടുന്ന രൂപത്തില്‍ മഹത്തായ ജനകീയ പരിപാടികള്‍ നടത്തിയ ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കെ എം സി സി ക്ക് ഫേസ് ബുക്ക്മുസ്ലീം ലീഗ് കൂട്ടായ്മയുടെ അഭിനന്ദനങ്ങള്‍

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

ശുക്കൂര്‍ നിന്‍റെ ഓര്‍മകള്‍ പോലും നിന്‍റെ കൊലയാളികള്‍ക്ക് ഭയമാണ് .


എന്‍റെ പൊന്ന്മോന് ശുക്കൂര്‍ കൊല്ലപെട്ടതിന് ശേഷം എനിക്ക് പിന്നീട് ഉറക്കമില്ലാത്ത രാത്രികള്‍ എനിക്ക് ഉണ്ടായത് :ശുക്കൂര്‍ ന്‍റെ മാതാവ് ആത്തിക്ക ഉമ്മ .::::.

                ഇതൊരു കഥയെല്ല .ആഫ്രിക്കന്‍ കൊടും കാടുകളില്‍ രക്തം ഊറ്റികുടിക്കുന്ന രക്ത രാക്ഷസന്‍ മാരുടെ കഥകള്‍ വായിച്ചു കുട്ടികാലത്ത് ഭീകര സ്വപ്‌നങ്ങള്‍ നാം കണ്ടിട്ടുണ്ടങ്കില്‍ വായിച്ച കഥയിലെ ഭീകരതയെക്കാളും വെല്ലുന്ന ഭീകര രക്ത രാക്ഷസന്‍ മാരാണ് പാവപെട്ട വിദ്യാര്‍ഥിയായാ ശുക്കൂര്‍ ന്‍റെ രക്തം ഊറ്റികുടിച്ച ഭീകരനമാരേ കേരള സമൂഹം കണ്ടത് !!!!

           ക്രിക്കറ്റ് കളികുമ്പോള്‍ പരിക്ക് പറ്റിയ സക്കറിയയെ ആശുപത്രിയില്‍ കാണിക്കാന്‍   കുതിരപ്പുറം കടവില്‍ നിന്ന് ഒരു കൊച്ചു തോണിയില്‍ ശുക്കുറൂം സുഹൃത്തുക്കളായ ,ഹാരിസ് ,അയ്യൂബ് ,സലാം വള്ളുവന്‍ കടവിലേക്ക് വരുകയാണ് . വള്ളം ഇറങ്ങി വയലിലൂടെ അവര്‍ സഞ്ചരിച്ചു കുറച്ച് നേരം മുന്നോട്ട് പോയപ്പോള്‍ ആരോ തങ്ങളെ പിന്തുടരുന്നു എന്ന് അവര്‍ മനസിലാക്കി തിരിഞ്ഞു നോക്കിയപോള്‍ മാരകായുധങ്ങളുമായി പത്തോളം ആളുകള്‍ പിന്തുടര്‍ന്ന് വരുന്നതായി അവര്‍ കണ്ടു .ഭയം കൊണ്ട് വിറച്ച് അവര്‍ തൊട്ടടുത്തുള്ള വീട്ടിലേക്കു ഓടി കയറി ആ ചെറുപ്പക്കാര്‍
ഗില്സ് അടച്ചു .പക്ഷെ ഇരയെ ഓടിച്ച് കെണിയില്‍ കയറ്റുന്ന വന്യ മൃഗ വേട്ടയാടല്‍ പോലെ രക്ത രക്ഷസന്മാരായ ഭീകര വാദികള്‍ ആ വീട് വളഞ്ഞു .വീട് ഉടമസ്ഥരായ  ആ വൃദ്ധദമ്പതികള്‍ ആ ഭീകരന്മാരുടെ പോര്‍വിളി കേട്ട് വിറങ്ങലിച്ച് പോയി .വീടി ന്‍റെ അടച്ചിട്ട വാതിലുകള്‍ തുറന്നുകൊണ്ട് ഒരു നേതാവും ,അനുയായിയും അകത്തേക്ക് കടന്നു .ഭീകരനായ നേതാവ് ആ പാവപെട്ട ചെറുപ്പക്കാരെ വിചാരണ ചെയ്യാന്‍ തുടങ്ങി .ചെറുപ്പക്കാരോട് ഓരോര്‍ത്തരുടെ പേരും ,ഉപ്പയുടെ പേര് ,വീട്ടുപേര് ,ജോലി ,ഫോണ് നമ്പറുകള്‍ എല്ലാം കുറിച്ച് എടുക്കുകയും ഓരോര്ത്തരുടെ ഫോട്ടോ എടുത്തുകൊണ്ടു അവര്‍ വീടി ന്‍റെ പുറത്തേക്ക് പോയി . അവിടെ കൂടിയ ഭീകരമാരുടെ തലവന്‍ താന്‍ ശേകരിച്ച വിവരങ്ങള്‍ അജ്ഞാത കേന്ദ്രത്തിലേക്ക് എത്തിച്ചു .കുറച്ചു നേരം കഴിഞ്ഞ് അജ്ഞാത ജഡ്ജി യുടെ വിധി നടപ്പിലാക്കാന്‍ ആരാച്ചാര്‍ എത്തി .ഹാരിസ്നേയും ,അയ്യൂബ് ,സലാമിനെയും പുറത്തേക്ക് കൊണ്ട് പോയി മാരകമായി പരിക്കേല്‍പ്പിച്ചു തിരികെ പറഞ്ഞയച്ചു .അപ്പോളും ഷുക്കൂറും ,സക്കറിയയും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഭയന്ന് നില്‍ക്കുകയാണ് .ബലംപ്രയോഗിച്ച് ശുക്കൂര്‍ നെയും ,സക്കറിയെയും അവര്‍ പുറത്തുകൊണ്ടുപോയി സക്കറിയയെ നീളം ഉള്ള പ്രത്യേകം തെയ്യാറക്കിയ കുറുവടി കൊണ്ട് മാരകമായി അടിച്ചു കത്തികൊണ്ട് കുത്താന്‍ പോകുന്നതില്‍ നിന്ന് കുതറി മാറി സക്കറിയ ഓടി രക്ഷപെട്ടു .

               പാവം ശുക്കൂര്‍ അവന് അറിയില്ലായിരുന്നു എന്തിനാണ് അവനെ തടഞ്ഞ് വെക്കുന്നത് എന്ന് .കാരണം അവന്‍ ഇതുവരെ ഒരു ആക്രമ ത്തിനും കൂട്ട് നിന്നവനോ ,ഏതങ്കിലും കേസിലെ പ്രതിയോ ആയിരുന്നില്ല .ശുക്കൂര്‍ ന്‍റെ നാട്ടുക്കാര്‍ പറയുന്നു രാഷ്ട്രീയപ്രവര്‍ത്തകന്‍ മാത്രമെല്ല നല്ലൊരു സാമൂഹിക പ്രവര്‍ത്തകനും ,അതോടപ്പം പ്രകൃതി സ്നേഹിയും കൂടിയായിരുന്നു ശുക്കൂര്‍ .അവന് നട്ട കാറ്റാടി മരങ്ങളും ,ബദാം മരങ്ങളും ഇന്നും അവന്‍ പഠിച്ച കോളേജിലും ,അവന്‍റെ നാട്ടിലും കാണാം .പാവപെട്ട വിദ്യര്‍ത്ഥികള്‍ ക്ക് സൗജന്യമായി ട്യുഷന്‍ നല്‍കിയും ,പട്ടിണി പാവങ്ങളായ കുടുംബങ്ങള്‍ക്ക് മാസത്തില്‍ ഭക്ഷണ സാധനം വാങ്ങാല്‍ ധന സഹായം നല്‍കിയും എല്ലാം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് അവന് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത് .പക്ഷെ ആരാച്ചാറുടെ മുമ്പില്‍ തന്‍റെ ജീവന് വേണ്ടി അപേക്ഷിച്ചിട്ടും രക്തം ഊറ്റി കുടിക്കുന്ന ഭീകര രാക്ഷസന്‍ മാര്‍ മനസ് അലിഞ്ഞിരുന്നില്ല .കടലാസ് പൊതിഞ്ഞ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോ ലിക് സംവിധാനമുള്ള കത്തികൊണ്ട് ശുക്കൂര്‍ ന്‍റെ മൃദുലമായ വയറ്റിലേക്ക് കുത്തിയറക്കി .വേദന കൊണ്ട് പുളയുന്ന ശുക്കൂര്‍ നെ കണ്ടു മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത സ്ത്രീകള്‍ അടക്കമുള്ള സഖാക്കള്‍ കണ്ടു രസിച്ചു .ശുക്കൂര്‍ ന്‍റെ മൃദുലമായ ശരീരത്തില്‍ നിന്ന് നിര്‍ഗളിക്കുന്ന രക്തം കണ്ടു പൂത്തുലയുന്ന നെല്‍വയല്‍ പോലും വിറങ്ങലിച്ച് പോയി .ഉമ്മക്ക്‌ കണ്ണുനീര്‍ മാത്രം നല്‍കി ,ശുക്കൂര്‍ ന്‍റെ കഥ കേട്ടവര്‍ക്കു ഒരു പോരാട്ടത്തിന്‍റെ ഉജ്ജല ഊര്‍ജമായി ശുക്കൂര്‍ ഈ ലോകത്തോട് വിട പറഞ്ഞു .
         അക്രമ കാരികളുടെ മനസ്സില്‍ അല്ലാഹു എന്നും ഭയം നിറയ്ക്കും .ഇന്ന് ശുക്കൂര്‍ ന്‍റെ ഫോട്ടോയും ,ഓര്‍മകള്‍ പോലും ആ കൊലയാളികള്‍ക്ക് ഭയമാണ് .മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഇതി ന്‍റെ പേരില്‍ കത്തിയെടുക്കുന്നവര്‍ അല്ല .കാരണം ഞങ്ങള്‍ വിശ്വസിക്കുന്നത് സമാധാനത്തിലും ,ജനാധിപത്യ ത്തിലുമാണ് .കൊലയാളികളെ നിങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ കഴിയില്ല ,കാരണം നിങ്ങളെ പിടി കൂടാന്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥ തൊട്ട് പിന്നില്‍ തന്നെയുണ്ട്‌ .ഇന്ത്യയുടെ മഹത്തായ നിയമ വ്യവസ്ഥ നിയമത്തിലെ ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കും എന്ന വിശ്വാസത്തോടെ ശുക്കൂര്‍ ന്‍റെ ഓര്‍മകള്‍ക്ക് മുമ്പില്‍ കണ്ണുനീര്‍ വാര്‍ന്ന്  കൊണ്ട് പ്രാര്‍ഥനയോടെ ഫിറോസ്‌ കല്ലായ് ,..