2013, ജൂൺ 6, വ്യാഴാഴ്‌ച

തെക്ക് നിന്ന് വന്ന രണ്ട് ദ്രാവിഡര്‍ എന്‍റെ നീക്കം പൊളിച്ചു കളഞ്ഞു .




കാത്ത് കാത്തു നില്‍ക്കുകയാണ് സീതി സാഹിബ് .കാണുന്നില്ല എന്ന ദുഃഖം അദ്ദേഹത്തിന്‍റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു .മദിരാശി തീവണ്ടി ആപ്പീസില്‍   തീ വണ്ടി എത്തിയിരിക്കുകയാണ് .ഇവിടെ നിന്ന് കൂടെ ഉണ്ടാകും എന്ന് ഇസ്മായില്‍ സാഹിബ് സീതി സാഹിബ് നോട് പറഞ്ഞിരുന്നു .വണ്ടി യുടെ ചൂളം വിളി വന്നു .വണ്ടി പുറപ്പെടാന്‍ പോകുകയാണ് .ഒരിക്കല്‍ കൂടി സീതി സാഹിബ് തീ വണ്ടിയില്‍ നിന്ന് പുറത്തേക്ക് നോക്കി .അതെ  ആ ആള്‍കൂട്ടത്തില്‍ നിന്ന് ഒരാള്‍ അതി വേഗത്തില്‍ തീ വണ്ടിയുടെ അടുത്തേക്ക്‌ നടന്ന് വരുകയാണ് .ആരാണ് ആ ആള്‍ എന്നറിയുമോ ,തുറുക്കി തൊപ്പി വെച്ച കറുത്ത കൊട്ട് ഇട്ട വെളുത്ത താടി രോമങ്ങള്‍ ഉള്ള ദയാ മനസിലെ സമുദായം സ്നേഹത്തോടെ വിളിച്ച "കാഹിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് "

            സമയം വൈകിയത്തിയ ഇസ്മായില്‍ സാഹിബ് നോട് കുറച്ച് മനപ്രയാസം സീതിസാഹിബ് ന് ഉണ്ടന്ന് ഇസ്മായില്‍ സാഹിബ് മനസിലാക്കിയിരുന്നു .കാരണം ഈ സമയത്ത് എത്താന്‍ സാധിച്ചില്ലായിരുന്നങ്കില്‍ ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വതിനുവേണ്ടി പ്രവര്‍ത്തിക്കാന് ഇന്ത്യയില്‍ ഒരു സംഘടന ഇല്ലാതെ പോകുമായിരുന്നു .കാരണം  സുഹ്രവതി മുസ്ലീം ലീഗിനെ പിരിച്ച് വിടാന് കല്‍കട്ടയില്‍ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട് .ആ യോഗത്തില്‍ പങ്കെടുക്കാനാണ് മലബാറില്‍ നിന്ന് സീതിസാഹിബും ,മദരാശിയില്‍ നിന്ന് ഇസ്മായില്‍ സാഹിബും തീ വണ്ടിയില്‍ യാത്ര പുറപ്പെടാന് തീരുമാനിച്ചത് .വണ്ടി മദരാശി സ്റ്റേഷനില്‍ നിന്ന് പുറപ്പെടാന് തുടങ്ങിയിട്ടും സീതി സാഹിബ് ന്‍റെ മനപ്രയാസം മാറിയില്ല എന്ന് മനസിലാക്കിയ ഇസ്മായില്‍ സാഹിബ് പറഞ്ഞു.ഞാന്‍ മനപൂര്‍വം വൈകിയതല്ല വീട്ടില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ സമയത്ത് എന്‍റെ പ്രിയ ഭാര്യ വീണു സാരമായ പരിക്ക് പറ്റി അവരെ ആശുപത്രിയില്‍ കൊണ്ട് പോകാന് അയല്‍വാസിയെ എറുപാട് ചെയ്തതിനു ശേഷമാണു ഞാന്‍ ഇങ്ങോട്ട് വന്നത് .അതുകൊണ്ടാണ് വൈകി പോയത് എന്ന് ഇസ്മായില്‍ സാഹിബ് പറഞ്ഞപ്പോള്‍ സമുദായതോടുള്ള അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥ കണ്ട് സീതി സാഹിബ് ന്‍റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊടിഞ്ഞു .

      ലീഗ് നെ പിരിച്ച് വിടാന്      സുഹ്രവതി വിളിച്ചു കൂട്ടിയ യോഗം മഹാന്മാരായ ഇസ്മായില്‍ സാഹിബും ,സീതി സാഹിബും പൊളിച്ചു കളഞ്ഞു .യോഗം കഴിഞ്ഞു പുറത്തേക്കു വന്ന സുഹ്രവതി പത്രക്കാരുടെ ചോദ്യത്തിന് പറഞ്ഞു "തെക്ക് നിന്ന് വന്ന രണ്ട് ദ്രാവിഡര്‍ എന്‍റെ നീക്കത്തെ പൊളിച്ചു കളഞ്ഞു "
                 
      ആരുടേയും അവകാശം കവര്‍ന്നെടുക്കനല്ല മറിച്ച് സമത്വ തുല്യമായ അവകാശം നേടി പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ .അതിനു വേണ്ടിയാണു മഹാന്മാരായ നേതാക്കള്‍  നിസ്വാര്‍ത്ഥ സേവകരായി കൊണ്ട് ലീഗ് എന്ന മഹത്തായ രാഷ്ട്രീയ സംഘടനയെ ഉണ്ടാക്കിയത് .രാജാജി ഹാളില്‍ വെച്ചു കൊണ്ട് ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള യോഗത്തില്‍ വലിയ ചര്‍ച്ച നടക്കുകയാണ് .ഈ സംഘടനയുടെ ആവശ്യമില്ലന്ന് ഒരു കൂട്ടര്‍ .ചര്‍ച്ചകള്‍ നീണ്ടുപോയപ്പോള്‍ ഇസ്മായില്‍ സാഹിബ് സംസാരിക്കാന് തുടങ്ങി.അദ്ദേഹം പറഞ്ഞു :"ആരങ്കിലും വല്ല സ്ഥാനങ്ങള്‍ കിട്ടും എന്ന് കരുതിയാണ് ഈ യോഗത്തിന് വന്നതങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ഇവിടെ വിട്ട് പോകാം ,അതല്ല സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം മതേതര ,രാഷ്ട്രീയ മാര്‍ഗത്തില്‍ ഉണ്ടാക്കാന് ആണ് ഇവിടെ കൂടിയതങ്കില്‍ അവര്‍ക്ക് ഇവിടെ നില്‍ക്കാം . അതെ ഇസ്മായില്‍ സാഹിബ് അങ്ങ് പറഞ്ഞത് പോലെ സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വത്തിന് വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ലൂടെ  ലീഗ് നെ ശക്തി പെടുത്തുന്നു .ആ മഹാന്‍റെ വാക്കുകള്‍ ഏറ്റെടുത്തു കൊണ്ട് തന്നെയാണ് ഇന്നും ലീഗ് ന് വേണ്ടി നിസ്വാര്‍ത്ഥ സേവകരായി സ്യ്ബ്ര്‍ ലോകത്ത് ലീഗ് ന്‍റെ പ്രവര്‍ത്തകര്‍ ഊര്‍ജ്ജ സ്വലരായി പോരാടുന്നത് .അതെ നമുക്ക് കൈകോര്‍ക്കാം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് മതേതരത്വം സംരക്ഷിക്കാം ,വര്‍ഗീയത തുടച്ചു മാറ്റം ,സമത്വതുല്യമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാം,ജനാധിപത്യം സംരക്ഷിക്കാം വരൂ സോദരരെ അതിനു മുസ്ലീംലീഗ് നെ ശക്തി പെടുത്താം ..ജയ് മുസ്ലീം ലീഗ് ..ഫിറോസ്‌ കല്ലായ് ..










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ