2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

വിദ്യാഭ്യാസം വന്നാല്‍ ലീഗ് തകരും എന്ന് സ്വപനം കണ്ടവരോട് .!!

തലേകെട്ട്ന്‍റെയും ,പച്ചബെല്‍റ്റും ,കാച്ചിയുടെയും കാലം കഴിഞ്ഞാല്‍ മുസ്ലീം ലീഗ് തകരും എന്ന് ചില രാഷ്ട്രീയവ്യാജപ്രവാചകന്‍മാര്‍ ഒരു കാലത്ത് പറഞ്ഞ് നടക്കുകയും ,ദിവാസ്വപനം കണ്ട്നടക്കുകയും ചെയ്തിരുന്നു .വിദ്യാഭ്യാസം വന്നു കഴിഞ്ഞാല്‍ മുസ്ലീം ലീഗ് തകരുമെന്ന് കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടി യുടെ താത്ത്വിക ആചാര്യന്‍ ഇ എം എസ് നമ്പൂതിരിപ്പാട്‌ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞ്നടക്കുകയും അദ്ദേഹത്തിന്‍റെ തൂലികയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു .
 കേരളത്തിലെ മുസ്ലീം സമുദായം ഉയര്‍ന്ന വിദ്യാഭ്യാസം നേടി .പഞ്ചായത്തുകള്‍ ത്തോറുംഹൈ സ്കൂള്‍കളും ,മണ്ഡലങ്ങള്‍ത്തോറും കോളേജുകള്‍ വന്നു , എല്ലാ ജില്ലകളിലുംഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ വന്നു .ഇന്ത്യ യിലെ ഏറ്റവും വിദ്യാഭ്യാസ പുരോഗതി നേടിയ മുസ്ലീം സമുദായമായി കേരളത്തിലെ സമുദായം മാറി .ഐ എ സും,ഐ പി എസും ,ഐ എഫ് സും ,ഐ ടി മേഖലകിലും ,എം ബി  ബിസും ,എല്‍ എല്‍ ബിയും  തുടങ്ങിയ ഉയര്‍ന്ന വിദ്യാഭ്യാസ മേഘലകളില്‍  സമുദായം വളരെയേറെ പ്രാധിനിത്യം ഈ കാലഘട്ടത്തില്‍ നേടി   ,.....മുസ്ലീം സമുദായം വളരെ  വിദ്യാഭ്യാസമുന്നേറ്റം ഉണ്ടാക്കിയ  ഈ കാലഘട്ടത്തില്‍ മുസ്ലീം ലീഗ് തകര്‍ന്നില്ലന്നു മാത്രമല്ല കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ശക്തമായ രാഷ്ട്രീയ സംഘടനയായി മുസ്ലീം ലീഗ് മാറുകയും ചെയ്തു .
       ഇന്ന് ലോകം ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഒട്ടേറെ മുന്നോട്ട് പോയി .ലോകം മുഴുവനും ഇന്റര്‍നെറ്റ് കൊണ്ട് ബന്ധിപ്പിക്കപെട്ടു.ഏറ്റവും പ്രജുരപ്രചാരം നേടിയ നവ മാധ്യമമായി സോഷ്യല്‍ നെറ്റ് വര്‍കിംഗ് സംവിധാനങ്ങള്‍  മാറി .പാര്‍ട്ടി യുടെയോ സര്‍ക്കുല റോ ,നേതാക്കളുടെ ആഹ്ലാനമോ ഇല്ലാതെ തന്നെ സൈബര്‍ മേഖലകില്‍ ലീഗ് ചുണകുട്ടികള്‍ കീഴടക്കി .ഇന്ത്യയില്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടി ക്ക് വേണ്ടി സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പോരാടുന്നുണ്ടെങ്കില്‍ അത് ലീഗ് സൈബൈര്‍ പോരാളികളാണ് .ലീഗ്  വിരോധികളെ നിങ്ങള്‍ ലീഗ് നെതിരെ കള്ള പ്രചാരണവുമായി മുന്നോട്ടു പോകുമ്പോള്‍ അതിന്‍റെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കാന്‍ സൈബര്‍ ലീഗ് പോരാളികള്‍ ഇരുപത്തിന്നാല്‍ മണിക്കൂറും ലൈവായി ഉണ്ടന്ന് മനസിലാക്കുക .

          "ഒരു കാലം വരും .ആ കാലത്ത് ലീഗ് ന്‍റെ ആദരണീയനായ പ്രസിഡന്‍റ് ഹിമാലയത്തി ന്‍റെ മുകളില്‍ നിന്ന് മുസ്ലീം ലീഗ് എന്ന് വിളിച്ചാല്‍ കന്ന്യാകുമാരിയുടെ തീരത്ത്‌ നിന്ന് പ്രവര്‍ത്തകര്‍ സിന്ദാബാദ് എന്ന് വിളിക്കുന്ന കാലം സിഎച്ച് സ്വപ്നം കണ്ടിരുന്നു .
                                    മഹാനായ സിഎച്ച് അങ്ങയുടെ സ്വപനം ഇതാ സൈബര്‍ ലോകത്തിലൂടെ ലീഗ് പ്രവര്‍ത്തകര്‍ പൂവണിയിച്ചിരിക്കുന്നു.ബഹുമാന്യനായ മുസ്ലീം ലീഗ് പ്രസിഡന്റ് ഹൈദര്‍ അലി തങ്ങള്‍ പാണക്കാടിന്‍റെ തിരു മുറ്റത്ത് നിന്ന് മുസ്ലീം ലീഗ് എന്ന് ബയലക്സ് നെറ്റ് സോണിലൂടെ വിളിച്ചാല്‍ ഒരു കാലത്ത് സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായ ലണ്ടനില്‍ നിന്നും ,പാതിരാ സൂര്യ ന്‍റെ നാടായ നോറവയില്‍ നിന്നും ,കംഗാരുകളുടെ നാടായ ഓസ്ട്രേലിയലില്‍ നിന്നും ,പവിഴ ങ്ങളുടെ നാടായ അങ്ങ് ബഹ്‌റൈന്‍ല്‍ നിന്നും നെറ്റ് സോണിലൂടെ  ലീഗ്സി പ്രവര്‍ത്തകര്‍ സിന്ദാബാദ് എന്ന് വിളിക്കാം മാത്രം ലീഗ് വളര്‍ന്നിരിക്കുന്നു ."
     വരൂ സോദരരെ നമുക്ക് സൈബര്‍ ലോകത്തിലൂടെ ലീഗ് നെ ശക്തി പെടുത്താം .മതേതരത്വം സംരക്ഷിക്കാന്‍ ,രാജ്യ സ്നേഹം കൂട്ടിയുറപ്പിക്കാന്‍ ,സമുദായത്തിന്‍റെ അഭിമാനകരമായ അസ്ഥിത്വം നിലനിര്‍ത്താന്‍ നമുക്ക് ഈ മുന്നേറ്റത്തില്‍ പങ്കാളികള്‍ ആകാം ..ജയ് മുസ്ലീം ലീഗ് ...ഫിറോസ്‌ കല്ലായ് ..


       
                         








2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

മോഡിയല്ല ഇന്ത്യ .മതേതരത്വമാണ് ഭാരതം



ലോകം ആ ഫോട്ടോ കണ്ട് വിറങ്ങലിച്ചു നിന്നുപോയി .പുറത്തേക്ക് കൃഷ്ണമണികള്‍ തള്ളി നിന്നുകൊണ്ട് കണ്ണിലൂടെ ചോരതുടിച്ചു വിറങ്ങലിച്ച്ശരീരവുമായി കൈകൂപ്പി കൊണ്ട് തന്‍റെയും,കുടുംബത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ കേണഅപേക്ഷിക്കുന്ന കുത്തുബ്ദീന്‍ അന്‍സാരിയുടെ ആ ചിത്രം ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ മുഴുവന്‍ നേര്‍ രേഗ ചിത്രമായിരുന്നു .
             
             ഒരു സമുദായത്തില്‍ പെട്ടുപോയി എന്ന ഒറ്റ കാരണത്താല്‍ പാവപെട്ട പട്ടിണി പാവങ്ങളെ അര്‍കൊല ചെയ്തും ,ചുട്ടു കരിച്ചും ,ഗര്‍ഭിണിയായ സ്ത്രീയുടെ വയര്‍ കുത്തികീറി ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തില്‍ കുത്തി കത്തിച്ച് ഒരു സമുദായത്തി ന്‍റെ സാമ്പത്തിക ,സാമൂഹിക ,വിദ്യാഭ്യാസ പുരോഗതി തകര്‍ക്കാന്‍ നടന്ന ഒരു കലാപത്തെ ഭരണകൂടം അടിച്ചമര്‍ത്താന്‍ നോക്കിയില്ലന്നു മാത്രമെല്ല കലപാകാരികള്‍ക്ക് ആക്രമവും ,കൊള്ളയും നടത്താന്‍ ഭരണകൂടം കൂട്ട് നില്‍ക്കുകയും ചെയ്തു .കലാപ കാരികള്‍ക്ക് ഉറഞ്ഞു തുള്ളാന്‍ എല്ലാവിത ഒത്താശയും ഗുജറാത്ത്‌ ഭരണകൂടം ചെയ്തു കൊടുക്കയും ചെയ്തു എന്ന് മുന്‍ ഗുജറാത്ത്‌ ഡിജിപി ശ്രീകുമാര്‍ തന്നെ വെളിപെടുത്തുകയും ചെയ്തു .
              ഇന്ത്യ എന്നും ലോകത്തിന്മാത്രകയാണ് .വൈവിധ്യങ്ങങ്ങളാണ് ഇന്ത്യയുടെ സൌന്ദര്യം.ലോകത്ത്  ഒരു രാഷ്ട്രത്തിലും കാണാന് കഴിയാത്ത നന്മകള്‍ കാണമെങ്കില്‍ ഇന്ത്യയിലേക്ക്‌ നോക്കുക .ഇവിടെ രാമനും ,റഹീമും ,ജോസഫും ,ഹിന്ദു വും ,മുസല്‍മാനും ,ക്രിസ്ത്യനും ,പാര്‍സിയും,ജൈനനും ,സിക്കും ,ബുദ്ധനും ,മതം ഉള്ളവനും ,മതം ഇല്ലാത്തവനും ഏക സഹോദരങ്ങളെ പോലെ സ്നേഹത്തോടെ ജീവിക്കുന്നു .പക്ഷെ ചിലപ്പോള്‍ എല്ലാം വര്‍ഗീയ ,ഫാസിസ്റ്റ് സംഘടനകളുടെ അധികാരത്തിലേക്ക് എത്താന് മതത്തെ കൂട്ട് പിടിച്ച് കലാപം ഉണ്ടാക്കാനുള്ള ഗൂഡാലോചന നടത്താറുണ്ട് .ചിലപ്പോള്‍ എല്ലാം അത് വിജയിചിട്ടുണ്ടന്കിലും അതല്ലാം താല്കാലികമാത്രമാണ്‌...
               ന്യുനപക്ഷങ്ങള്‍ക്ക്‌ ഇത്രെയേറെ അവകാശങ്ങള്‍ നല്‍കിയ ഒരു ഭരണ ഘടന ഇന്ത്യ അല്ലാതെ ലോകത്ത് മറ്റൊന്ന് കാണാന് സാധിക്കില്ല.ഭൂരിപക്ഷ സമുദായത്തി ന്‍റെ പേര് പറഞ്ഞു പലപ്പോഴുംസംഘപരിവാര്‍ വര്‍ഗീയത ഇളക്കി വിടാറ്ഉണ്ടങ്കിലും അതിനെയല്ലാം നല്ലവരായ മതേതര ഹിന്ദു സഹോദര,സഹോദരി മാര്‍ വളര്‍ത്താന്‍ അനുവദിക്കാറില്ല .കാരണം അവര്‍ എല്ലാ ഇന്ത്യ ക്കാരെയും തുല്യരായി കാണുന്നു .

ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാര്‍ നെ പോലെയുള്ള ഭൂരിപക്ഷ സമുദായത്തില്‍ പെട്ട വ്യകതിയാണ് മോഡി യെ പോലെയ്യുള്ളവരുടെ തനി നിറം സമൂഹത്തിന് തുറന്ന് കാണിച്ച് കൊടുത്തത് .ടീസ്റ്റ അഗര്‍ വാളിനെ പോലെയുള്ള മഹിളാരത്നം ഗുജറാത്തില്‍ വര്‍ഗീയ കാലപത്തില്‍ എല്ലാം നഷ്ടപെട്ടവര്‍ക്ക് നിയമ പരിരക്ഷ കിട്ടാന് നിയമ നടപടിയുമായി മുന്നോട്ടു പോകുന്നു .
          ആറരപതിറ്റാണ്ട് കാലം ഇന്ത്യ ലോകത്ത് ഉയര്‍ത്തി പിടിച്ച ആ മതേതരത്വം നഷ്ടപെടാന് പാടില്ല .ഇന്ത്യയിലുള ഭൂരിപക്ഷവും ,ന്യുനപക്ഷവും എല്ലാം ഈ ഭാരതത്തിന്‍റെ മക്കളാണ് .ഒരു പൂങ്കാവനത്തിലെ വിവിത നിറത്തിലുള്ള പൂക്കള്‍ പോലെയാണ് ഭാരതത്തിലെ വിവത മതക്കാര്‍ .ഈ പൂങ്കാവനത്തി ന്‍റെ സൌന്ദര്യം നഷ്ടപെടാന് പാടില്ല .എല്ലാ ഇന്ത്യ ക്കാരെയും തുല്യരായി കാണുന്ന മതേതര നേതാക്കളാണ് ഇന്ത്യയെ നയികേണ്ടത്.അവര്‍ക്കെ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്താന് സാദിക്കുക.അല്ലാതെ ലോക രാഷ്ട്രങ്ങളില്‍ സന്ദര്‍ശിക്കാന് വിസപോലും കിട്ടാത്ത ,പാവപെട്ടവന്റെ ജീവന്‍റെ വിലയറിയാത്ത ,ചോരപുരണ്ട വര്‍ഗീയ വാദികളായ നേതാക്കള്‍ അല്ല .മതേതര ഇന്ത്യക്ക് വേണ്ടിയാകട്ടെ അടുത്ത നിങ്ങളുടെ വോട്ടുകള്‍ ..ജയ് ഹിന്ദ്‌..ഫിറോസ്‌ കല്ലായ്







കുട്ടികാലത്തെ ഓണം .:

തൊടികള്‍ മുഴുവനും തുമ്പയും ,മൂക്കുറ്റിയും ,തെച്ചിയും ,ചെമ്പരത്തിയും ,വടാര്‍ മല്ലിയും കാക്ക പൂവ്മെല്ലാം നിറഞ്ഞ് നില്‍ക്കുന്നു .അതിരാവിലെ എണീറ്റ്‌ പൂ പറിക്കാന്‍ പോകണം .ഞങ്ങള്‍ എല്ലാം സ്നേഹത്തോടെ അമ്മേ എന്ന് കൂട്ടി വിളിക്കുന്ന ജെമേന്ധി അമ്മയുടെ വീട്ടില്‍ പൂക്കളം തീര്‍ക്കാന്‍ കുട്ടികളായ ഞങ്ങളായിരുന്നു പൂ പറിക്കാന്‍ പോകാറുള്ളത് .എല്ലാ കുട്ടികളും പൂക്കളുമായി വരുന്നത് കൊണ്ട് തന്നെ ചെമേന്ധിയമ്മയുടെ വീട്ടിലെ പൂക്കളം വളരെ വലുതാണ്‌ .






ഇന്നും മനസില്‍ മായതിരിക്കുകയാണ് തിരുവോണ നാളില്‍ ജെമേന്ധിയമ്മ വിളമ്പിയ ഓണസദ്യ.ഇരുപത്തിയഞ്ചോളം മുസ്ലീം കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന ഒരു പറമ്പില്‍ അയല്‍വാസിയായി ഒരു ഹിന്ദു കുടുംബംമാത്രം ഉള്ളത് കൊണ്ട് തന്നെ എല്ലാ വീട്ടിലെയും കുട്ടികളെ ഓണസദ്യ ഉണ്ണാന്‍ ചെമേന്ധിയമ്മ അവരുടെ വീട്ടിലേക്കു വിളിക്കും .ഞാനും ,സാദത്തും ,ഹബീബും ,ഹാരിസും ,ആസിഫും ,പുട്ട് ബഷീറും എല്ലാം ആദ്യമേ കോലായില്‍ സ്ഥാനം പിടിക്കും .എല്ലാവരും നീളമുള്ള കോലായില്‍ നിരനിരയായി ഇരിക്കും .ഇന്ന് അംഗന്‍വാടിയിലെ കുട്ടികളെ ബഹളം പോലെയായിരുന്നു അന്ന് ഞങ്ങള്‍ എല്ലാവരും കോലായില്‍ ഇല ഇടുന്നത് വരെ ബഹളം വെക്കാര്‍ ഉള്ളത് . മതുഏട്ടന്‍ ഇലയുമായി വരുന്നുണ്ട് 
ആദ്യം ഇല ഇടും .അതിന് ശേഷം അമ്മയുടെ മക്കള്‍ ഓരോര്ത്തരായിശര്‍ക്കര ഉപ്പേരി ,വര്‍ത്ത ഉപ്പേരി പിന്നെ പുളി (പുളി ചോറ് ഇടുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ എല്ലാവരും തൊട്ട്തീര്‍ക്കും )പച്ചടി ,അതിന് ശേഷം അവീല്‍ ,കുട്ട് കറി,കിച്ചടി ,കാളന്‍ ,ഓലന്‍ ,അച്ചാര്‍ ,പപ്പടം ,പഴം എല്ലാം വെച്ചതിനു ശേഷം അവസാനം വലിയ വട്ട പാത്രത്തില്‍ ചോറുമായി ചെമേന്ധിയമ്മ വരും .എല്ലാ കുട്ടികളുടെ ഇലയിലും നിറയെ ചോറ് ഇട്ടു കൊടുക്കും .കുട്ടികള്‍ മതി എന്ന് പറഞ്ഞാലും അങ്ങോട്ട്‌ കഴിക്കുക എന്ന് പറഞ്ഞു വീണ്ടും വീണ്ടും ഇല നിറയുന്നത് വരെ ചോറ് വിളമ്പും .പിന്നെ സാമ്പാറും ,കുറച്ചു മോരും ,രസവും വിളമ്പും .ചെമേന്ധിയമ്മയുടെ ആ സ്നേഹത്തോടെയുള്ള നിരബന്ധകൊണ്ട് വയറു നിറഞ്ഞാലും കുട്ടികള്‍  ഇലയില്‍ വിളമ്പിയ ചോറ് മുഴുവനും തിന്നതിന് ശേഷമേ കുട്ടികള്‍ ഇലയുടെ മുമ്പില്‍ നിന്ന് എഴുനെല്‍ക്കാര്‍ ഒള്ളു .അവസാനം ശര്‍ക്കര പായസം കൂടി കുടിച്ച് അവരുടെ മുറ്റത്ത് ഓടി കളിക്കും ,മുറ്റത്തെ പൂക്കളം എല്ലാം ഞങ്ങളുടെ ഓട്ടത്തില്‍ ചവിട്ടി പോയിട്ട് ഉണ്ടാകും .എന്നാലും ചെമേന്ധിയമ്മ ഒന്നും പറയില്ല .കാരണം അവര്‍ക്ക് കുട്ടികളെ അത്രക്കും ഇഷ്ടവും സ്നേഹവുമായിരുന്നു .
             കാലം കുറെ കഴിഞ്ഞു.സ്നേഹം മാത്രം കൊണ്ട് നടന്ന ആ അമ്മ ഓര്‍മകള്‍ മാത്രമായി അവശേഷിച്ചു ഈ ഭൂമിയില്‍ നിന്ന് യാത്രയായി .കല്ലായ് പുഴയിലൂടെ വെള്ളം പിന്നെയും എത്രയോ ഒഴുകിപോയി .മനുഷ്യന്‍റെ നന്മയും ,സ്നേഹവും ,ബന്ധങ്ങള്‍ എല്ലാം ആ ഒഴുക്കില്‍ ഒലിച്ചുപോയി  .ഇന്നും ആ കോലായി കാണാം .പക്ഷെ ............!!!!!!ഫിറോസ്‌ കല്ലായ് 






2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

കോഴി മുട്ടയിലൂടെ വിപ്ലവം ഉണ്ടാക്കാന്‍ നോക്കുകയാണ് അഭിനവ സി പി എം നേതാക്കള്‍ .

ലോകത്ത് ഇന്നുവരെ കാണാത്ത ഒരു സമര മാര്‍ഗമാണ് മാര്‍കിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചി രിക്കുന്നത് .പോഷകാഹാരം കുറവ് മൂലം ആദിവാസികള്‍ പട്ടിണി കിടന്ന് മരികുമ്പോള്‍ സഖാക്കളെ നിങ്ങള്‍ എറിയുന്ന മുട്ടകള്‍ ആ പാവപെട്ടവര്‍ ക്ക് എത്തിച്ചു കൊടുത്തിരുന്നങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല സമൂഹം നിങ്ങളെ പൂമാല ഇട്ടു സ്വീകരിക്കുമായിരുന്നു .എന്നാല്‍ ജനങ്ങളില്‍ നിന്ന് അകന്ന് തികച്ചും ഫാസിസ്റ്റ് രൂപത്തിലുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിച്ചു ,ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ കയറിയ യുഡിഎഫ് സര്‍ക്കാരിനെ അധികാരം തലയ്ക്കു പിടിച്ച അഭിനവ എല്‍ ഡി എഫ് നേതാക്കള്‍ പ്രാകൃതമായ സമര മാര്‍ഗങ്ങളിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് .



         വിശക്കുന്നവന് കോഴി മുട്ട നല്ലൊരു ആഹാരമാണ് .നിറയെ പോഷക മൂല്യം ഉള്ളത് കൊണ്ട് തന്നെ കോഴിമുട്ട മലയാളിയുടെ നിത്യ ആഹാരത്തില്‍ പെടുന്നു .എന്നാല്‍ മുട്ട കെട്ടുകഴിഞ്ഞാല്‍ അതിനോളം ദുര്‍ഗന്ധം പിടിച്ച മറ്റൊരു വസ്തു ഭൂമിയില്‍ ഇല്ല .അത് പോലെ തന്നെയാണ് സമരവും .ജനാധിപത്യ രീതിയിലുള്ള സമരങ്ങള്‍ തീര്‍ത്തും ഭരണ കര്‍ത്താക്കളുടെ കണ്ണ് തുറപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് .എന്നാല്‍ ജനാധിപത്യ രീതിയില്‍ നിന്ന് മാറി ഫാസിസ്റ്റ് രീതിയിലുള്ള സമര മാര്‍ഗം സ്വീകരിച്ചാല്‍ അതിനോളം സമൂഹത്തിന് ഭുദ്ധിമുട്ട് ഉണ്ടാക്കുന്ന മറ്റൊരു കാര്യം ലോകത്തില്ല .
      ഒരു കാലത്ത് നിരാഹാര സമരം നടത്തിയും ,ജനാധിപത്യ രീതിയിലുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിച്ചും ജനകീയ പ്രശ്നങ്ങളില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആദ്യകാല മാര്‍കിസ്റ്റ് നേതാക്കള്‍ക്ക് സാധിച്ചിരുന്നു .ആ കാലത്ത് നടത്തിയ സമരങ്ങള്‍ വിജയിക്കാന്‍ പ്രധാന കാരണം രാഷ്ട്രീയ ഭേതമന്യേ സമൂഹം സമരങ്ങള്‍ക്ക് പിന്തുണ കൊടുത്തിരുന്നു .കാരണം അന്ന് അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പാവപെട്ടവരുടെ ഉയര്‍ച്ചക്ക് വേണ്ടിയായിരുന്നു .എന്നാല്‍ ഇന്ന് സരിതാ നായരുടെ പേരും പറഞ്ഞു ധനാഢ്യനായ കുത്തക മുതലാളിമാര്‍ക്ക് വേണ്ടി പൊതു സമൂഹത്തിന് ഭുദ്ധി മുട്ട് ഉണ്ടാക്കുന്ന രൂപത്തില്‍ സമരത്തിലേക്ക് സഖാക്കളേ പറഞ്ഞയക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മനസിലാക്കുക നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരുടെ ലക്ഷ്യം മറന്നിരിക്കുന്നു .നിങ്ങള്‍ സാന്ദിയാഗോ മാര്‍ട്ടിനും ,ഫാരിസ്‌ അബൂബക്കര്‍നും ,ശ്രീധരന്‍നായര്‍ക്കും ,മറ്റുള്ള ഭൂര്‍ഷമുതാളിമാര്‍ക്കും കുട പിടിക്കുന്നവര്‍ ആയാല്‍ നിങ്ങള്‍ ജനങ്ങളില്‍ നിന്ന് അകന്ന് പാര്‍ട്ടി ഉപ്പ് വെച്ച കലംപോലെയാകും .

         പ്രതിപക്ഷം ഒരു പ്രാധാന പക്ഷമാണ് എന്ന് സ്വയം തിരിച്ചറിയുക .ജനകീയ വിഷയങ്ങളി ലുള്ള ഭരണ പോരായ്മകള്‍ നികത്താനുള്ള ജനാധിപത്യ സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുക .അല്ലാതെ സോളാര്‍ ല്‍ പണം നിക്ഷേപിച്ച ധനാഢ്യന് മാര്‍ക്ക് വേണ്ടി പൊതു സമൂഹത്തിന് ഭുദ്ധി മുട്ട് ഉണ്ടാക്കുന്ന രൂപത്തില്‍ സമരങ്ങളില്‍ ഏര്‍പെട്ടാല്‍ സമൂഹം നിങ്ങളെ മുദ്ര കുത്തും വര്‍ഗ വഞ്ചകര്‍ എന്ന് ...ഫിറോസ്‌ കല്ലായ് .