2013, നവംബർ 24, ഞായറാഴ്‌ച

അല്ല "വിയെസ് "ലീഗ് വര്‍ഗീയ സംഘടന അല്ല :::

"ഒരു വിഭാഗം അക്രമാസക്തമായി സംഘടിക്കുകയും ,അവര്‍ മറ്റൊരു വിഭാഗത്തിന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്‌താല്‍ അവരെ വര്‍ഗീയ സംഘടന എന്ന് പറയാം "ഇത് പറഞ്ഞത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ....ജവഹര്‍ലാല്‍നഹ്രു........ലീഗ് നെ വര്‍ഗീയ സംഘടന എന്ന് ആക്ഷേപിക്കുന്നവരേ നിങ്ങളെ വെല്ലു വിളിക്കുന്നു ,ലീഗ് ന്‍റെ ആറര പതിറ്റാണ്ട് കാലത്തെ ചരിത്രത്തിനിടയില്‍ ഒരു പ്രാവശ്യം എങ്കിലും ലീഗ് വര്‍ഗീയത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് തെളിവ് സഹിതം കാണിച്ച് തരാന്‍ കഴിയുമോ ?നെഹ്രു വര്‍ഗീയതയെ നിര്‍വചിച്ചത് പോലെ ഒരിക്കല്‍ പോലും ലീഗ് ഇതര സമുദായത്തിന്‍റെ മേല്‍ ആക്രമാ സക്തമായി സംഘടിക്കുകയോ ,അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ നോക്കുകയോ ചെയ്തിട്ടില്ലന്ന് മാത്രമെല്ല മതേതരത്വത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ ലീഗ് നു സാധിച്ചിട്ടും ഉണ്ട് .


            വിയെസ് ന്‍റെ മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത ആദര്‍ശത്തി ന്‍റെ പൊയ്മുഖം താഴെ വീണ സ്ഫടികം പോലെ പൊട്ടി പൊളിഞ്ഞു തരിപ്പണമാകുമ്പോള്‍ ലീഗ് നെതിരെയോ ,അല്ലങ്കില്‍ ലീഗ് നേതാക്കള്‍ക്കെതിരെയോ വിവാദ പ്രസ്താവനകള്‍ ഇറക്കി ജനശ്രദ്ധ തിരിച്ച് വിടാന്‍ എല്ലാ കാലത്തും ശ്രമിക്കാറുണ്ട് .അതിന് ഏറ്റവും വലിയ മാര്‍ഗം വിയെസ് ഉപയോഗിക്കല്‍ ലീഗ് നെതിരെ വര്‍ഗീയ ആരോപണം ഉപയോഗിക്കലാണ് .വിയെസ് നോട് വിനയപൂര്‍വ്വം ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് "ഇ എം എസ് കാണാത്ത എന്ത് വര്‍ഗീയതയാണ് വിയെസേ അങ്ങ് ലീഗില്‍ കാണുന്നത് "

ലീഗ് ന്‍റെ ആറര പതിറ്റാണ്ട് കാലത്തെ ചരിത്രത്തിനിടയില്‍ ഒരിക്കല്‍ പോലും ലീഗ് നെ സിപിഎം നയിക്കുന്ന മുന്നണിയില്‍ എടുക്കണം എന്ന് പറഞ്ഞ് ലീഗ് നേതാക്കള്‍ അങ്ങോട്ട്‌ പോയിട്ടില്ല.എന്നാല്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് പാര്‍ട്ടി യുടെ തലതൊട്ടപ്പന്‍ നേതാക്കളായ  "അഴികോടന്‍ രാഘവന്‍ മുതല്‍ സാക്ഷാല്‍ ഇ എം എസ് നമ്പൂതിരി പാട് വരെ ലീഗ് നേതാക്കളുടെ വീട്ടില്‍ വന്ന് ലീഗ് മുന്നണിയില്‍ ചേരണം എന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട് .അത് അറിയണമെങ്കില്‍ സഖാവ് വിയെസ് അങ്ങ് കേരള രാഷ്ട്രീയ ചരിത്രം ഒന്ന് ഓര്‍ക്കുക .
         
                          1966കാലഘട്ടം .ലീഗ് ഒരു മുന്നണിയിലും ഇല്ലാതെ ഒറ്റയക്ക് നിന്ന് രാഷ്ട്രീയ ശക്തി തെളിയിച്ചപ്പോള്‍ അതാ സാക്ഷാല്‍ ഇ എം സും ,അഴികോടന്‍ രാഘവനും ലീഗ് സപ്തകക്ഷി മുന്നണിയില്‍ ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .അത് ചര്‍ച്ച ചെയ്യാന്‍ ലീഗ് നേതാവായ ബി വി അബ്ദുള്ളകോയാ സാഹിബ് ന്‍റെ വീട്ടിലേക്കു{ (ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്താന്‍ അങ്ങോട്ട്‌ പോയതല്ല .മറിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ലീഗ് നേതാക്കളെ കാണാന് ഇങ്ങോട്ട് വന്നു ചര്‍ച്ച നടത്തുകയാണ് ചെയ്തത് }}അഴികോടന്‍ രാഘവനും , ഇ എം എസും വരുകയും അവിടെ വെച്ചു മഹാനായ അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും ,സിഎച്ച് മായി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചര്‍ച്ച നടത്തി .ലീഗ് സപ്തകക്ഷി മുന്നണിയില്‍ ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .ആ കൂടി കാഴ്ച്ചയില്‍ തീരുമാനം ആകാത്തത് കൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം  ഇതേ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വീണ്ടും ലീഗ് നേതാക്കളുടെ അടുത്തേക്ക്‌ വന്നു ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ലീഗ് ആ മുന്നണിയില്‍ ചേര്‍ന്ന് കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുകയും ചരിത്ര വിജയം ആ മുന്നണി കരസ്ഥമാക്കുകയും ചെയ്തു .സഖാവ് ഇ എം എസ് ലീഗ് ന്‍റെ പിന്തുണയോടെ മുഖ്യമന്ത്രി യായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ .സിഎച്ചും സത്യപ്രതിജ്ഞ അള്ളാഹു വിന്‍റെ നാമത്തില്‍ ചെയ്തു .മാത്രമെല്ല ലീഗ് നേതാവായ അഹമെദ് കുരിക്കളും ,മന്ത്രിയാകുകയും ഡെപ്യുട്ടി സ്പീക്കറായി ലീഗ് ന്‍റെ എം പി എം ജാഫര്‍ ഖാനും സത്യപ്രതിജ്ഞ ചെയ്തു .ഒരേ മുന്നണിയില്‍ മത്സരിക്കുകയും ,അധികാരം കൈകാര്യം ചെയ്യുമ്പോളും ഇതേ കൊടിയില്‍ ,ഇതേ പേരില്‍ ,ഇതേ ആദര്‍ശത്തില്‍ ,ഇതേ ലക്ഷ്യത്തില്‍ തന്നെയായിരുന്നു മുസ്ലീം ലീഗ് . സാക്ഷാല്‍ ഇ എം സും ,എ കെ ജിയും ,അഴികോടന്‍ രാഘവനും എന്തിനേറെ വിയെസ് പോലും അന്ന് ലീഗില്‍ കാണാത്ത എന്ത് വര്‍ഗീയതയാണ് സഖാവ് വിയെസേ ഇപ്പോള്‍ നിങ്ങള്‍ ലീഗില്‍ കാണുന്നത് ?
                       അതിനു ശേഷവും ലീഗില്‍ നിന്ന് പിളര്‍ന്നു പോയ അഖിലേന്ത്യാ ലീഗ് നെയും ,ഐ എന്‍ എല്‍ നെയും ,ലീഗ് ന്‍റെ ലക്ഷ്യത്തെ ഇപ്പോളുംതള്ളി  പറയാത്ത കെ ടി ജലീലും ,പി ടി എ റഹീമും എല്ലാം സിപിഎം മായി കൂട്ട് കുടുമ്പോള്‍ ഒന്നും കാണാത്ത വര്‍ഗീയത എന്തെ ഇപ്പോള്‍ വിയെസ് ന് തോന്നാന്‍ കാരണം ?ഒരു സമുദായത്തില്‍ പെട്ടവര്‍ തിങ്ങി താമസിക്കുന്ന ജില്ലയില്‍ പെട്ടവര്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാല്‍ അത് കോപ്പി അടിച്ചു ജയിച്ചതാണ് ,ആ ജില്ലയില്‍ പാസ്പോര്‍ട്ട് ഓഫീസോ ,എയര്‍ പോര്‍ട്ടോ ഉണ്ടായാല്‍ അത് മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ,പിന്നോക്കം നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ വല്ല പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അതിനെ മലപ്പുറം ബജറ്റ് എന്ന് പറഞ്ഞു ആക്ഷേപിക്കുക ഇതെല്ലാം ഒരു മതേതര നേതാവിന് യോജിച്ചതാണോ എന്ന് ആരങ്കിലും ആശങ്ക പെട്ടാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല .

               ലീഗ് നൊരു ലക്ഷ്യമുണ്ട് .അത് ഇന്ത്യന്‍ ഭരണഘടന ലക്ഷ്യം വെക്കുന്നത് പോലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്ല്യമായ ജനാധിപത്യ അധികാരം നേടികൊടുക്കുക എന്നത് .അവഗണിക്കപെട്ട ഒരു വിഭാഗത്തിന് അര്‍ഹത പെട്ട അവകാശങ്ങള്‍ മതേതര മാര്‍ഗത്തില്‍ ,ഇന്ത്യന്‍ ഭരണഘടന മുറുകെ പിടിച്ച് ,രാജ്യ നനമയക്ക്‌ ഉതകുന്ന രൂപത്തില്‍ നേടി കൊടുക്കുക എന്നത് ലീഗ് ന്‍റെ ലക്ഷ്യമാണ്‌ .അതിനെ വര്‍ഗീയത എന്ന് വിളിക്കുന്നവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇന്ത്യന്‍ ഭരണ ഘടന ഒന്ന് മനസിലാക്കുക .അവകാശങ്ങള്‍ ചോദിക്കുന്നതോ ,നേടിയെടുക്കുന്നതോ വര്‍ഗീയത അല്ല .കാരണം അത് ഭരണ ഘടന നല്‍കുന്ന അവകാശമാണ് .

"മുല്ലപൂവ് നെ എന്ത് പേരിട്ടു വിളിച്ചാലും അതിന്‍റെ സൗന്ദര്യമോ ,സൌരഭ്യമോ ,നഷ്ടപെടില്ല .മുസ്ലീം ലീഗ് നെ എന്ത് പേരില്‍ ആക്ഷേപിച്ചാലും ആ മഹത്തായ പാര്‍ട്ടി യുടെ ജനകീയ അംഗീകാരമോ ,പ്രാധാന്യമോ നഷ്ടപെടില്ല ........ഫിറോസ്‌ കല്ലായ് ..ജയ് മുസ്ലീം ലീഗ് .







 

2013, നവംബർ 16, ശനിയാഴ്‌ച

ഉണ്ടോ സഖാക്കളേ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഉമ്മന്‍ചാണ്ടി പോലെയുള്ള ജനനേതാവ് ?

ജനങ്ങളോടപ്പം ജനങ്ങള്‍ക്ക് വേണ്ടി
 പ്രവര്‍ത്തികുമ്പോള്‍ അവരെ ജനകീയ നേതാക്കള്‍ എന്നാണ് സമൂഹം വിളിക്കുക .
              ഇല്ല ഇതിന് മുമ്പ് ഇന്ത്യന്‍ ജനത കേട്ടിരുന്നില്ല ഇതുപോലെയൊരു മുഖ്യമന്ത്രിയെ .ഊണും ഉറക്കവും ഇല്ലാതെ നിരന്ധരം ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന  ഒരു ജനകീയ മുഖ്യമന്ത്രി യെ ,എത്ര പ്രകോപനം എതിരാളികള്‍ ഉണ്ടാക്കിയാലും ,വ്യക്തിപരമായി ആരക്കെ ആക്ഷേപിച്ചാലും ആരോടും വിരോധം വെക്കാതെ ,നിറഞ്ഞ പുഞ്ചിരിയോടെ ശത്രുക്കളോട് പോലും സൌഹൃത നിലപാട് സ്വീകരിച്ചു കൊണ്ട് വേറിട്ട വ്യക്തിത്വം സൂക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി എന്ന കുഞ്ഞൂന് സാധിച്ചു .
             
             ലോക ഭരണാധികാരികള്‍ക്ക് തന്നെ മാത്രകയായി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം കുറിച്ചപ്പോള്‍ അത് കേരളത്തിലെ പാവപെട്ട സമൂഹത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന ജനതയക്ക്‌ നഷ്ടപെട്ട അവകാശങ്ങള്‍ തിരിച്ചു കിട്ടാന്‍ സാധിച്ചു .
                                     

ചന്ദ്രന്‍ ,ജിഷ ദമ്പതികളുടെ പുന്നാര മകളാണ് സാനിന.വികലാംഗ ആയത് കൊണ്ട് തന്നെ അമ്മ എപ്പോഴും കൂടെ വേണം .ഇപ്പോള്‍ കാഴച്ചകുറവും കൂടി ഈ മോള്‍ക്ക്‌ ഉണ്ട് .കൂടാതെ ഹൃദയത്തിന് തകരാറും .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ കുടംബത്തിനു മകളുടെ തുടര്‍ ചികിത്സക്ക് വളരെ പ്രയാസകരമായി .മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ ജനസമ്പര്‍ക്ക പരിപാടി ഉണ്ടന്നറിഞ്ഞു വനതാണ് മുഖ്യമന്ത്രി യെ നേരിട്ട് കണ്ട് സങ്കടം ബോധിപ്പിക്കാന്‍ .എന്നും പാവങ്ങളുടെ പ്രയാസങ്ങള്‍ അറിഞ്ഞ ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവ് തുടര്‍ ചികിത്സക്കുള്ള ഏര്‍പ്പാട് ചെയ്യുകയും ,അടിയന്തര സഹായമായി ഇരുപത്തിമുവായിരം രൂപ അനുവദിക്കുകയും ചെയ്തു .
                                 കോഴിക്കോട് നല്ലളം സ്വദേശികളുടെ മകളായ ശിഫാനയുടെ ജീവിതം വളരെ ദുസ്സഹമാണ് .മാതാവ് ന്‍റെ കൈകളിലാണ് ശിഫാന വന്നത് .ഏഴ് വയസ്സുണ്ടായിട്ടും അതിന് ശാരീരിക  വളര്‍ച്ച ഇല്ല ഈ കുട്ടിക്ക് .ഇവരുടെ മൂത്ത മകള്‍ പതിനാര്‍ വയസ് ഉണ്ടായിട്ടും തലച്ചോറിനു പൂര്‍ണ്ണ വളര്‍ച്ച ഇല്ല .സംസാര ശേഷിയും ,കാഴച്ച ശക്തിയും ഇല്ല .തുടര്‍ ചികിത്സക്ക് പണം കണ്ടത്താനാകാതെ വിഷമിക്കുന്ന ഈ കുടുംബത്തിനു മുഖ്യമന്ത്രി യുടെ ദുരിദാശ്വാസ നിധിയില്‍ നിന്ന് മുപ്പതിനായിരം അനുവദിച്ച് കിട്ടിയപ്പോള്‍ ആ കുടുംബത്തിനു അതൊരു വലിയ ആശ്വാസമായി .

             ജോണ്സണ് തന്‍റെ ശാരീരിക വൈകല്യങ്ങളെ തോല്‍പ്പിച്ചു കൊണ്ടാണ് ജീവിതത്തില്‍ പുതിയ വിജയങ്ങള്‍ നേടിയെടുത്തത് .ഇലക്ട്രിക്‌വ്യവസായത്തില്‍ പുതിയ മേഖലകള്‍ കണ്ടത്തുകയാണ് ജോണ്സണ് .അതിനു തന്‍റെ വീട്ടിനടുത്ത് ഒരു കൊച്ചു വ്യവസായ സംരംഭം ലോണ് ഇടുത്തു തുടങ്ങിയിരുന്നു ..നല്ല രീതിയില്‍ മുന്നോട്ടു പോകുമ്പോളാണ് അതിലെ യന്ത്രങ്ങള്‍ കത്തി നശിച്ചത് .ലോണ് തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുമ്പോള്‍ ആണ് മുഖ്യമന്ത്രി യുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജോണ്സണ് എത്തുന്നത് .ലോണ് എഴുതി തള്ളാനും ,ജോണ്സണ് വീണ്ടും തന്‍റെ പ്രവര്‍ത്തികളുമായി മുന്നോട്ടു പോകാന് ഇരുപത്തിയ്യായിരം രൂപ അനുവദിക്കുകയും ചെയ്തു .രാവിലെ മുതല്‍ തുടങ്ങിയ ജന സമ്പര്‍ക്ക പരിപാടി രാത്രിയാലും തീരാത്ത കാഴച്ചയാണ് എല്ലാ ജില്ലകളിലെയും ജന സമ്പര്‍ക്ക പരിപാടിയില്‍ കാണാന് സാധിക്കുന്നത് .ഇത് പൊതു സമൂഹം സ്വീകരിച്ചതി ന്‍റെ ഏറ്റവും വലിയ തെളിവാണ്
               ഇത്തരത്തില്‍ തുല്യതയില്ലാത്ത ജനോപകാരപ്രദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളുമായി ഉമ്മന്‍ചാണ്ടി മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തിന്‍റെ ജനകീയ സ്വാദീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു .ജനസമ്പര്‍ക്ക പരിപാടിയിലൂടെ പാവപെട്ട ജനലക്ഷങ്ങളുടെ പ്രശനങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയപ്പോള്‍ ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം അദ്ദേഹത്തെ തേടിയെത്തി .അതിവേഗം ബഹുദൂരം വികസന നയങ്ങളുമായി മുന്നോട്ട് പോകുന്ന ജനകീയ മുഖ്യമന്ത്രി യുടെ ജന പിന്തുണ വര്‍ദ്ധിക്കുന്നത് കണ്ട് അസൂയ പൂണ്ട പ്രതിപക്ഷം നിരന്ധരം അപവാദപ്രചാരം നടത്തി ഉമ്മന്‍ചാണ്ടി യുടെ ജനകീയ സ്വാദീനം ഇല്ലാതാക്കാന്‍ നോക്കിയിട്ടും ,അദ്ദേഹത്തിന്‍റെ ജനകീയ സ്വദീനത്തിനു ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ സാധിച്ചില്ലന്നു മാത്രമെല്ല ,കൂടുതല്‍ ശക്തിയോടെ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച് ജനകീയ മുഖ്യമന്ത്രി എന്ന അംഗീകാരവും കൂടി നേടിയിരിക്കുകയാണ് .


സഖാക്കളേ നിങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി യെ പരിഹസിക്കാനും ,കരിങ്കൊടി കാണിക്കാനും ,കല്ല്‌ എറിയാനും സാധിച്ചേക്കാം .പക്ഷെ ജന ലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ ഈ ജനകീയ മുഖ്യമന്ത്രി എന്ന ജന നേതാവിന്‍റെ ജനകീയ അംഗീകാരത്തിന് ഒരു പോറല്‍ ഏല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക്സാ ധിക്കില്ല ...ഫിറോസ്‌ കല്ലായ് ..ജയ് യുഡിഎഫ് ,,








   





         









2013, നവംബർ 11, തിങ്കളാഴ്‌ച

വളരുന്ന ജനതയക്ക്‌ തളരാത്ത പിന്‍ബലം.||||ചന്ദ്രിക

അവകാശങ്ങളെ പറ്റി ബോധവാന്മാരാകാതെ ഉറങ്ങി കിടന്നിരുന്ന സമുദായത്തിന് ഉണര്‍ത്ത് പാട്ടുമായി ,വളരുന്ന ജനതയക്ക്‌ തളരാത്ത പിന്‍ബലവുമായി 1932ല്‍ തലശ്ശേരിയില്‍ നിന്ന് ചന്ദ്രികയുടെ ആദ്യ കിരണങ്ങള്‍ രൂപം കൊണ്ടു  .പിന്നീട് 1934 മാര്‍ച്ച് മാസം  10ന് ഒരു വലിയ പെരുന്നാള്‍ ദിനത്തില്‍ ചന്ദ്രിക  സ്വതന്ത്ര വാരികയായി പുറത്ത്ഇറങ്ങാന്‍ തുടങ്ങി .
                  ഒരു വര്‍ത്തമാന പത്രം എന്നതിനേക്കാള്‍ ഒരു സമൂഹത്തിന്‍റെ സാമൂഹിക ,വിദ്യാഭ്യാസം പുരോഗതിയില്‍ ,മുഖ്യ പങ്ക് വഹിക്കുകയും ,രാജ്യത്തിന്‍റെ നന്മയക്ക്‌ ഉതകുന്ന  മഹത്തായ ലക്ഷ്യങ്ങളോട് കൂടിയ ഒരു ജീവല്‍ പ്രസ്ഥാനമായിട്ടാണ് സമൂഹം ചന്ദ്രികയെ നോക്കികാണുന്നത് .

       അബ്ദുല്‍റഹിമാന്‍ സാഹിബ് ന്‍റെ അല്‍ അമീന്‍ പത്രത്തില്‍ വന്ന ചില തെറ്റായ വീക്ഷണങ്ങളെ എതിര്‍ക്കാന്‍ വേണ്ടി തലശ്ശേരിയിലെ ചില യുവാക്കള്‍ ഒരു വാരിക തുടങ്ങാന്‍ തീരുമാനിച്ചു .അതിന് വേണ്ടി അഞ്ച് രൂപ വീതം  നൂര്‍ പേരില്‍ നിന്ന് ശേകരിച്ചു ഒരു ഫണ്ട് ഉണ്ടാക്കുകയും,വാരികയുടെ അധിപരായി  തൈല കണ്ടി മുഹമ്മദ്‌ സാഹിബ് നെ തീരുമാനിക്കുകയും ചെയ്തു .വാരികക്ക് എന്ത് പേരിടണം എന്നുള്ള ആലോചനകള്‍ വന്നു .പല പേരുകളും ഓരോര്‍ത്തര്‍ നിര്‍ദ്ദേശിച്ചു .അവസാനം സെയ്ദ് മുഹമ്മദ്‌ സാഹിബ് നിര്‍ദ്ദേശിച്ച "ചന്ദ്രിക "എന്ന പേര് കൊടുക്കാന്‍ തീരുമാനിച്ചു .
                     തുടക്കത്തില്‍ തന്നെ ഒട്ടേറെ പ്രയാസങ്ങള്‍ ചന്ദ്രികക്ക് നേരിടേണ്ടി വന്നു .ഒരു ഭാഗത്ത് പത്ര വാര്‍ത്ത നിഷിദ്ധമാണ് എന്ന് പറഞ്ഞു ഒരു കൂട്ടര്‍ .മറു ഭാഗത്ത് അല്‍ അമീന്‍ എന്ന പത്രം ഉള്ളപ്പോള്‍ മറ്റൊരു പത്രം മുസ്ലീങ്ങള്‍ക്ക് ആവശ്യം ഇല്ലന്ന് പറഞ്ഞ് ചന്ദ്രികയെ എതിര്‍ത്തു ,അതിനപ്പുറം സാമ്പത്തിക ഭുദ്ധിമുട്ടുകള്‍ എല്ലാം തരണം ചെയ്തു ചന്ദ്രിക മെല്ലെ മെല്ലെ ശക്തി പ്രാപിക്കാന്‍ തുടങ്ങി .
     


1946ല്‍ ചന്ദ്രിക ചരിത്രം ഉറങ്ങുന്ന കോഴിക്കോട് പട്ടണത്തിലേക്ക് മാറ്റപെട്ടു .പിന്നീട് ഇങ്ങോട്ട് ചന്ദ്രിക വളരുകയായിരുന്നു .എത്രയെത്ര എഴുത്തുക്കാര്‍ ,കവികള്‍ ,നിരീക്ഷകര്‍ ,പത്ര പ്രവര്‍ത്തകര്‍ ചന്ദ്രികയിലൂടെ വളര്‍ന്നു .ആദ്യകാലങ്ങളില്‍ മുസ്ലീംലീഗ് ന് നേരിടേണ്ടി വന്ന എതിര്‍പ്പുകളെ ശക്തമായ ഭാഷയിലൂടെ ചന്ദ്രിക എതിര്‍ത്ത് തോല്‍പ്പിച്ചു .സാക്ഷാല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്രു മുതല്‍ സുകുമാരന്‍ നായര്‍ക്കു വരെ ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കാന്‍ ചന്ദ്രിക ക്ക് കഴിഞ്ഞു .ഇ എം എസ് ദേശാഭിമാനിയിലൂടെ ലീഗ് നെതിരെ എഴുതുന്ന ലേഖന പര മ്പരക്ക് സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ശക്തമായ തൂലിക പടവാള്‍ ആക്കി കൊണ്ട് ഇ എം സിന് മറുപടി ചന്ദ്രികയിലൂടെ കൊടുത്തു .സിഎച്ച് ന്‍റെ ലേഖനങ്ങളുടെ മികവ് മനസിലാക്കി ലീഗ് ന്‍റെ ശക്തമായ വിരോധികള്‍ പോലും ചന്ദ്രിക വാങ്ങി വായിക്കാന്‍ തുടങ്ങി .
                    സമുദായം അവകാശങ്ങളെ കുറിച്ച് ബോധാവാന്‍മാര്‍ ആയിരുന്നീല്ല .അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു വാര്‍ത്തമാധ്യമവും ഉണ്ടായിരുന്നില്ല .സമുദായം ആശയറ്റും അസ്ഥശക്തരായി ആലസ്യത്തിന്‍റെ തായ് വരകളില്‍  ഉറക്കം പൂണ്ടിരുന്ന സമുദായത്തെ തൊട്ടുണര്‍ത്തി കൊണ്ട് അവര്‍ക്ക് ആതാമാഭിമാനത്തിന്‍റെയും ,അഭിമാനകരമായ അസ്ഥിത്വത്തിന്‍റെയും ജീവ രക്തം കുത്തി വെക്കാനും ,മുസ്ലീം സമുദായത്തെ രാഷ്ട്രീയപരമായി ഉയര്‍ത്തി കൊണ്ട് വരാനും  ചന്ദ്രികക്ക് ഏഴ് പതിറ്റാണ്ട് കാലം കൊണ്ട് സാധിച്ചു . ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാനെല്ല ,മറിച്ച് ഇന്ത്യ യുടെ മഹത്തായ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക് ശക്തിപെടുത്താം ഈ അക്ഷരങ്ങളുടെ പടവാളിനെ അതെ "വളരുന്ന ജനതയക്ക്‌ തളരാത്ത പിന്‍ബലമായ ചന്ദ്രികയെ "വായിക്കുക വളരുക ,നേരിന്‍റെ പക്ഷം പിടിക്കുക ....ഫിറോസ്‌ കല്ലായ് 
     (ഈ ഫോട്ടോയില്‍ ഉള്ളത് എന്‍റെ ഉപ്പയുടെ ഉമ്മ ..വെല്ലിഉമ്മ ...)










2013, നവംബർ 7, വ്യാഴാഴ്‌ച

ശുക്കൂരിനെ കൊന്നവര്‍ കുത്തബ്ദ്ധീന്‍ അന്‍സാരിയെ അവതരിപ്പിക്കുന്നത് എന്തിന്?

കുത്തബ്ദ്ധീന്‍ അന്‍സാരിയുടെ ഫോട്ടോ കണ്ട് ലോകം വിറങ്ങലിച്ച് നിന്നു!തന്‍റെയും കുടുംബത്തിന്‍റെയും ജീവന്‍ രക്ഷിക്കാന്‍ കൈകൂപ്പി ,തുടുത്ത കണ്ണുകളുമായി വളരെ ദൈനീയമായി അപേക്ഷിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ  അപേക്ഷ കണ്ട് ഗുജറാത്തിലെ നരഭോജികളായിട്ടുള്ള കലാപകാരികളില്‍ നിന്ന് ജീവന്‍ രക്ഷപെടുത്താന്‍ ആളുകള്‍ ഉണ്ടായി .മതമോ ,രാഷ്ട്രീയമോ ,ദേശമോ ,വര്‍ണമോ തമ്മിലുള്ള വ്യത്യാസം കൊണ്ട് മനുഷ്യ ന്‍റെ ജീവന്‍ അപഹരിക്കാന്‍ മനുഷ്യത്വം ഉള്ള ആര്‍ക്കും സാധ്യമല്ല .മനുഷ്യ ജീവന്‍റെ വിലയറിയാതെ മത ,രാഷ്ട്രീയ അഭിപ്രയവ്യത്യസത്തിന്‍റെ പേരില്‍ ജീവന്‍ ഇടുക്കുന്നവരെ നരഭോജികലായിട്ടാണ് സമൂഹം കാണുന്നത് .

ആ വാര്‍ത്ത കേട്ട് കേരള ജനത ഞെട്ടിപ്പോയി .കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ് .ഇതിന് മുമ്പ് ഇത്തരം ഒരു വാര്‍ത്ത കേരളജനത കേട്ടിരുന്നില്ല .സ്ത്രീകള്‍അടക്കമുള്ള ജനകൂട്ടതിനിടയില്‍ രണ്ട് മണിക്കൂറോളം വിജാരണ ചെയ്ത് പാര്‍ട്ടി കോടതിയുടെ വിധിപ്രകാരം ആരാച്ചാര്‍ വന്ന് പാവപെട്ട ,കുട്ടിത്തം മാറാത്ത നിഷ്കളങ്കനായ ശുക്കൂര്‍ എന്ന  വിദ്യാര്‍ഥിയുടെ മൃതുലമായ ശരീരത്തിലേക്ക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കത്തി കൊണ്ട് കുത്തി കുത്തി കൊലപെടുത്തി !!!ശുക്കൂരിനെ അറിയാത്തവരും ,കേള്‍ക്കാത്തവരും ,കാണാത്തവരും എല്ലാം ആ കൊലപാതകം കേട്ട് അന്ധാളിച്ചു നിന്ന് പോയി !!
        കണ്ണൂരിലെ   പാര്‍ട്ടി യുടെ ജില്ലാ സെക്രട്ടറി സഞ്ചരിച്ച വാഹനത്തിന് ആരോ കല്ലറിഞ്ഞ് എന്ന് പറഞ്ഞാണ് ഒരു കേസിലും പെടാത്ത നിഷ്കളങ്കനായ ശുക്കൂര്‍ നെ നരഭോജികള്‍ കൊലപെടുത്തിയത് .കേരളത്തില്‍ ഇതിനു മുമ്പ്നടന്ന രാഷ്ട്രീയ  കൊലപാതക ചരിത്രത്തില്‍ മരണ പെടുന്ന വ്യക്തി ഏതങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയോ ,അല്ലങ്കില്‍ രാഷ്ട്രീയ ഗുണ്ടയോ ആയിരിക്കും .പക്ഷെ ശുക്കൂര്‍ ഒരു കേസിലെയും പ്രതിയായിരുന്നില്ലന്നു മാത്രമെല്ല ആ പ്രദേശത്തെ ജനങ്ങളുടെ കണ്ണിലുണ്ണികൂടിയായിരുന്നു .ആ പ്രദേശ വാസികള്‍ രാഷ്ട്രീയ ,മത വ്യത്യസഭേതമന്യേ പറയുന്നു ശുക്കൂര്‍ സാമൂഹിക ,ജീവകാരുണ്യ ,രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു എന്ന് .ശുക്കൂര്‍ മുറുകെ പിടിച്ച ആദര്‍ശത്തെ ആദര്‍ശം കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശത്രുക്കള്‍ ആയുധം ഇടുത്ത് ശുക്കൂര്‍ നെ കൊലപെടുത്തുകയാണ് ചെയ്തത് .
     
       കുത്ത്ബ്ദ്ധീ ന്‍ അന്‍സാരിയെ ലോകം കാണുന്നത് ഗുജറാത്ത്‌ കലാപത്തില്‍ നടന്ന മനുഷ്യ കുരുതിയുടെ ജീവിക്കുന്ന അടയാളമായ്ട്ടാണ് .തന്‍റെ ജീവന് വേണ്ടി കേണ അപേക്ഷിച്ചപ്പോള്‍ അന്‍സാരിയുടെ ജീവന്‍ തിരിച്ചു കൊടുക്കാന്‍ കലപാകാരികള്‍ തെയ്യാറായി. എന്നാല്‍തന്‍റെ ജീവന് വേണ്ടി കേണു അപേക്ഷിച്ചിട്ടും ജീവന്‍ തിരിച്ചു കൊടുക്കാതെ ശുക്കൂര്‍ നെ കൊലപെടുത്തിയവര്‍  . പേറ്റുനോവ് അനുഭവിച്ച അമ്മമാര്‍ നോക്കിനിന്ന് കൊണ്ട് ,ഫുട്ബോള്‍കളി കാണുന്ന ഹരത്തോട് കൂടി ഒരു പിഞ്ച്ഓമന പൈതലിനെകുത്തികൊല്ലുന്നത് കണ്ടുനിന്ന് ആസ്വദിച്ചവരുടെ പാര്‍ട്ടി ഇന്ന് ഗുജറാത്ത് കലാപത്തി ന്‍റെ ജീവിക്കുന്ന അടയാളം ആയിട്ടുള്ള കുത്തുബ് ദ്ധീന്‍ അന്‍സാരിയുടെ ഫോട്ടോ വെച്ച് സംഗമം നടത്തുമ്പോള്‍ സമൂഹം അതിനെ പരിഹാസാത്തോടെയാണ് കാണുന്നത് .കാരണം ഇലക്ഷന്‍ അടുത്താല്‍ ന്യുനപക്ഷത്തിന്‍റെ വോട്ട് നേടിയെടുക്കാന്‍ എല്ലാ കാലത്തും ഇത്തരം നാടകങ്ങള്‍ സിപിഎം നടത്തുന്നത് കേരള ജനത കണ്ടിട്ടുള്ളതാണ് .
      മുസ്ലീം സമുദായത്തിന്റെ അവശതകള്‍ പരിഹരിക്കാന്‍ എന്ന് പറഞ്ഞ് വിളിച്ചു കൂട്ടുന്ന കണ്‍വെന്ഷനുകളില്‍ നിസ്കാര പടം ഇടാനുള്ള സൗകര്യങ്ങള്‍ ചെയ്യുന്ന സഖാക്കളേ നിങ്ങളോട് ഞങ്ങള്‍ക്ക് പറയാനുള്ളത് "നിങ്ങളുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇന്നും അഞ്ച് നേരെത്തെ നിസ്കാരം ജമാഹത്തായി പള്ളി ഇല്ലാത്തത് കൊണ്ട് നിസ്കരിക്കാന്‍ കഴിയാത്തവര്‍ ഉണ്ട് "സാധിക്കുമെങ്കില്‍ നിങ്ങളുടെ തടസ്സം മൂലം പള്ളി നിര്‍മാണം പൂര്‍ത്തികരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലെ തടസ്സങ്ങള്‍ നീക്കുക .അല്ലാതെ വോട്ടിനു വേണ്ടി നിസ്കാര പായ വിരിച്ച് സമൂഹത്തില്‍ പരിഹാസ്യകരകുകയെല്ല ചെയ്യേണ്ടത് .....
   പ്രിയ ശുക്കൂര്‍ നിന്‍റെ ഓര്‍മകള്‍ ഞങ്ങളില്‍ നിന്ന് മായില്ല .ഇന്ത്യയുടെ മഹത്തായ നിയമ കോടതിയില്‍ അവര്‍ക്ക്അര്‍ഹമായ  ശിക്ഷ ഉണ്ടാക്കുക തന്നെ ചെയ്യും .
                                                                                          ഫിറോസ്‌ കല്ലായ് ..