2013, നവംബർ 11, തിങ്കളാഴ്‌ച

വളരുന്ന ജനതയക്ക്‌ തളരാത്ത പിന്‍ബലം.||||ചന്ദ്രിക

അവകാശങ്ങളെ പറ്റി ബോധവാന്മാരാകാതെ ഉറങ്ങി കിടന്നിരുന്ന സമുദായത്തിന് ഉണര്‍ത്ത് പാട്ടുമായി ,വളരുന്ന ജനതയക്ക്‌ തളരാത്ത പിന്‍ബലവുമായി 1932ല്‍ തലശ്ശേരിയില്‍ നിന്ന് ചന്ദ്രികയുടെ ആദ്യ കിരണങ്ങള്‍ രൂപം കൊണ്ടു  .പിന്നീട് 1934 മാര്‍ച്ച് മാസം  10ന് ഒരു വലിയ പെരുന്നാള്‍ ദിനത്തില്‍ ചന്ദ്രിക  സ്വതന്ത്ര വാരികയായി പുറത്ത്ഇറങ്ങാന്‍ തുടങ്ങി .
                  ഒരു വര്‍ത്തമാന പത്രം എന്നതിനേക്കാള്‍ ഒരു സമൂഹത്തിന്‍റെ സാമൂഹിക ,വിദ്യാഭ്യാസം പുരോഗതിയില്‍ ,മുഖ്യ പങ്ക് വഹിക്കുകയും ,രാജ്യത്തിന്‍റെ നന്മയക്ക്‌ ഉതകുന്ന  മഹത്തായ ലക്ഷ്യങ്ങളോട് കൂടിയ ഒരു ജീവല്‍ പ്രസ്ഥാനമായിട്ടാണ് സമൂഹം ചന്ദ്രികയെ നോക്കികാണുന്നത് .

       അബ്ദുല്‍റഹിമാന്‍ സാഹിബ് ന്‍റെ അല്‍ അമീന്‍ പത്രത്തില്‍ വന്ന ചില തെറ്റായ വീക്ഷണങ്ങളെ എതിര്‍ക്കാന്‍ വേണ്ടി തലശ്ശേരിയിലെ ചില യുവാക്കള്‍ ഒരു വാരിക തുടങ്ങാന്‍ തീരുമാനിച്ചു .അതിന് വേണ്ടി അഞ്ച് രൂപ വീതം  നൂര്‍ പേരില്‍ നിന്ന് ശേകരിച്ചു ഒരു ഫണ്ട് ഉണ്ടാക്കുകയും,വാരികയുടെ അധിപരായി  തൈല കണ്ടി മുഹമ്മദ്‌ സാഹിബ് നെ തീരുമാനിക്കുകയും ചെയ്തു .വാരികക്ക് എന്ത് പേരിടണം എന്നുള്ള ആലോചനകള്‍ വന്നു .പല പേരുകളും ഓരോര്‍ത്തര്‍ നിര്‍ദ്ദേശിച്ചു .അവസാനം സെയ്ദ് മുഹമ്മദ്‌ സാഹിബ് നിര്‍ദ്ദേശിച്ച "ചന്ദ്രിക "എന്ന പേര് കൊടുക്കാന്‍ തീരുമാനിച്ചു .
                     തുടക്കത്തില്‍ തന്നെ ഒട്ടേറെ പ്രയാസങ്ങള്‍ ചന്ദ്രികക്ക് നേരിടേണ്ടി വന്നു .ഒരു ഭാഗത്ത് പത്ര വാര്‍ത്ത നിഷിദ്ധമാണ് എന്ന് പറഞ്ഞു ഒരു കൂട്ടര്‍ .മറു ഭാഗത്ത് അല്‍ അമീന്‍ എന്ന പത്രം ഉള്ളപ്പോള്‍ മറ്റൊരു പത്രം മുസ്ലീങ്ങള്‍ക്ക് ആവശ്യം ഇല്ലന്ന് പറഞ്ഞ് ചന്ദ്രികയെ എതിര്‍ത്തു ,അതിനപ്പുറം സാമ്പത്തിക ഭുദ്ധിമുട്ടുകള്‍ എല്ലാം തരണം ചെയ്തു ചന്ദ്രിക മെല്ലെ മെല്ലെ ശക്തി പ്രാപിക്കാന്‍ തുടങ്ങി .
     


1946ല്‍ ചന്ദ്രിക ചരിത്രം ഉറങ്ങുന്ന കോഴിക്കോട് പട്ടണത്തിലേക്ക് മാറ്റപെട്ടു .പിന്നീട് ഇങ്ങോട്ട് ചന്ദ്രിക വളരുകയായിരുന്നു .എത്രയെത്ര എഴുത്തുക്കാര്‍ ,കവികള്‍ ,നിരീക്ഷകര്‍ ,പത്ര പ്രവര്‍ത്തകര്‍ ചന്ദ്രികയിലൂടെ വളര്‍ന്നു .ആദ്യകാലങ്ങളില്‍ മുസ്ലീംലീഗ് ന് നേരിടേണ്ടി വന്ന എതിര്‍പ്പുകളെ ശക്തമായ ഭാഷയിലൂടെ ചന്ദ്രിക എതിര്‍ത്ത് തോല്‍പ്പിച്ചു .സാക്ഷാല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്രു മുതല്‍ സുകുമാരന്‍ നായര്‍ക്കു വരെ ശക്തമായ ഭാഷയില്‍ മറുപടി കൊടുക്കാന്‍ ചന്ദ്രിക ക്ക് കഴിഞ്ഞു .ഇ എം എസ് ദേശാഭിമാനിയിലൂടെ ലീഗ് നെതിരെ എഴുതുന്ന ലേഖന പര മ്പരക്ക് സിഎച്ച് മുഹമ്മദ്‌ കോയ സാഹിബ് ശക്തമായ തൂലിക പടവാള്‍ ആക്കി കൊണ്ട് ഇ എം സിന് മറുപടി ചന്ദ്രികയിലൂടെ കൊടുത്തു .സിഎച്ച് ന്‍റെ ലേഖനങ്ങളുടെ മികവ് മനസിലാക്കി ലീഗ് ന്‍റെ ശക്തമായ വിരോധികള്‍ പോലും ചന്ദ്രിക വാങ്ങി വായിക്കാന്‍ തുടങ്ങി .
                    സമുദായം അവകാശങ്ങളെ കുറിച്ച് ബോധാവാന്‍മാര്‍ ആയിരുന്നീല്ല .അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു വാര്‍ത്തമാധ്യമവും ഉണ്ടായിരുന്നില്ല .സമുദായം ആശയറ്റും അസ്ഥശക്തരായി ആലസ്യത്തിന്‍റെ തായ് വരകളില്‍  ഉറക്കം പൂണ്ടിരുന്ന സമുദായത്തെ തൊട്ടുണര്‍ത്തി കൊണ്ട് അവര്‍ക്ക് ആതാമാഭിമാനത്തിന്‍റെയും ,അഭിമാനകരമായ അസ്ഥിത്വത്തിന്‍റെയും ജീവ രക്തം കുത്തി വെക്കാനും ,മുസ്ലീം സമുദായത്തെ രാഷ്ട്രീയപരമായി ഉയര്‍ത്തി കൊണ്ട് വരാനും  ചന്ദ്രികക്ക് ഏഴ് പതിറ്റാണ്ട് കാലം കൊണ്ട് സാധിച്ചു . ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാനെല്ല ,മറിച്ച് ഇന്ത്യ യുടെ മഹത്തായ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക് ശക്തിപെടുത്താം ഈ അക്ഷരങ്ങളുടെ പടവാളിനെ അതെ "വളരുന്ന ജനതയക്ക്‌ തളരാത്ത പിന്‍ബലമായ ചന്ദ്രികയെ "വായിക്കുക വളരുക ,നേരിന്‍റെ പക്ഷം പിടിക്കുക ....ഫിറോസ്‌ കല്ലായ് 
     (ഈ ഫോട്ടോയില്‍ ഉള്ളത് എന്‍റെ ഉപ്പയുടെ ഉമ്മ ..വെല്ലിഉമ്മ ...)










1 അഭിപ്രായം:

  1. ചന്ദ്രിക ഒരാവേശം മാത്രമല്ല , ചോരയുടെ ചുവപ്പിനു നല്‍കാന്‍ കഴിയാത്ത എന്തോ ഇത് ധാരാളം പകര്ന് നല്കുന്ന്നു

    മറുപടിഇല്ലാതാക്കൂ